പരിസ്ഥിതി സംരക്ഷണത്തിന് പദ്ധതികള്‍ ശക്തമാക്കും
text_fieldsമനാമ: പരിസ്ഥിതി സംരക്ഷണത്തിന് പദ്ധതികള്‍ ശക്തമാക്കാന്‍ മന്ത്രിസഭ യോഗം തീരുമാന ിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആ ല ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ ശുദ്ധവായു ലഭ്യത ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താൻ പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സിലിനെ ചുമതലപ്പെടുത്തി. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വാതക ബഹിര്‍ഗമനം ലഘൂകരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും ആവിഷ്കരിക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നയങ്ങളും പ്രവര്‍ത്തനങ്ങളും രൂപപ്പെടുത്താന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് ചുമതല നല്കി. അല്‍ബ ആറാം ഘട്ട നവീകരണ പദ്ധതി പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ അതിെൻറ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഹമദ് രാജാവിെൻറ രക്ഷാധികാരത്തില്‍ നടന്നത് മന്ത്രിസഭ സ്വാഗതം ചെയ്തു.
അലൂമിനിയം ഉല്പാദന മേഖലയില്‍ ബഹ്റൈന്‍ കൂടുതല്‍ കരുത്ത് നല്‍കുന്നതിനും മത്സരിക്കുന്നതിനും ഇത് കാരണമാകുമെന്ന് വിലയിരുത്തുന്നു. മേഖലയിലും അന്താരാഷ്്ട്ര തലത്തിലും അലൂമിനിയം ഉല്പാദനത്തില് ബഹ്റൈന്‍ മുന്‍ നിരയിലെത്താനും ഇത് കാരണമാകുമെന്ന് കാബിനറ്റ് വിലയിരുത്തി. 16ാമത് മനാമ ഡയലോഗ് വിജയകരമായി പൂര്‍ത്തിയാക്കിയത് നേട്ടമാണെന്ന് കാബിനറ്റ് വിലയിരുത്തി. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല് ഖലീഫയാണ് മനാമ ഡയലോഗ് ഉദ്ഘാടനം ചെയ്തത്. വിദേശകാര്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെ നടന്ന ഡയലോഗ് മേഖലയിലെയും അന്താരാഷ്്ട്ര തലത്തിലെയും സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചകളാല്‍ സമ്പുഷ്ടമായിരുന്നു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിച്ച ജ്വല്ലറി അറേബ്യ എക്സിബിഷന് വിജയകരമായത് നേട്ടമാണെന്നും മന്ത്രിസഭ വിലയിരുത്തി. വിനോദ സഞ്ചാര, വ്യാപാര, ടൂറിസം മേഖലക്ക് കരുത്തുപകരുന്ന ഒന്നാണിതെന്നും മുന്‍ വര്ഷങ്ങളിലേതിനേക്കാള് കൂടുതല്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കുകയും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുകയും ചെയ്തുവെന്നും വിലയിരുത്തി. ഒന്നാമത് ബഹ്റൈന്‍ അന്താരാഷ്ട്ര എന്‍ഡുറന്‍സ് കപ്പിന് വേണ്ടിയുള്ള മത്സരം സംഘാടനത്തില്‍ മികവ് പുലര്‍ത്തിയതായി കാബിനറ്റ് വിലയിരുത്തി.
സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ ശസ്ത്ര ക്രിയകള്‍ക്കായി ആവശ്യമാണെങ്കില്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ ഉപയോഗപ്പെടുത്തുന്നതിനുള്ള നിര്‍ദേശം കാബിനറ്റ് ചര്‍ച്ചചെയ്തു. ഇതുമായി ബന്ധപ്പെട്ട വശങ്ങള് ചര്‍ച്ച ചെയ്യുന്നതിന് മന്ത്രിതല സമിതിക്ക് വിടുകയും ചെയ്തു. നാല് മന്ത്രാലയങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കാബിനറ്റില്‍ സമര്‍പ്പിച്ചു. വിദേശകാര്യ മന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനം, അബൂദബിയില്‍ നടന്ന അന്താരാഷ്്ട്ര ആരോഗ്യ ഫോറത്തില്‍ ആരോഗ്യ മന്ത്രിയുടെ പങ്കാളിത്തം, ജി.സി.സി രാഷ്ട്രങ്ങളിലെ വ്യാപാര സഹകരണ സമിതി യോഗം മസ്കത്തില് നടന്നതും അതില്‍ വ്യാപാര വാണിജ്യ ടൂറിസം മന്ത്രിയുടെ പങ്കാളിത്തവും, ചൈനയില്‍ നടന്ന അന്താരാഷ്ട്ര യൂത്ത് ഇന്വെന്ഷന് സമ്മേളനത്തില്‍ യുവജന, കായിക കാര്യ മന്ത്രിയുടെ പങ്കാളിത്തം എന്നിവയെക്കുറിച്ച റിപ്പോര്‍ട്ടുകളാണ് സഭയില്‍ വെച്ചത്. മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.