Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിൽ ഇനി കലയുടെ...

ബഹ്റൈനിൽ ഇനി കലയുടെ സുന്ദര നാളുകൾ

text_fields
bookmark_border
ബഹ്റൈനിൽ ഇനി കലയുടെ സുന്ദര നാളുകൾ
cancel
camera_alt?????????? ????????? ???????? ???????? ???????? ???????? ????? ????????????????????????

മനാമ: ‘നിങ്ങൾ തന്നെയാണ് കാലം. കാലത്തെക്കുറിച്ച് ആശങ്കപ്പെടാൻ സമയമില്ല. എഴുതപ്പ െടാത്ത കത്ത് കാത്തിരിക്കാൻ സമയമില്ല. മറ്റൊരാൾക്കുവേണ്ടി കാത്തിരിക്കുന്ന ഒരാളെ കാ ത്തിരിക്കാൻ നേരമില്ല. ശരിയായ സമയമെത്താൻ കാത്തിരിക്കാനും നേരമില്ല. ഉണരുക, നിങ്ങൾ തന്നെയാണ് സമയം. ചെയ്യാൻ ആഗ്രഹിക്കുന്നത് ഇപ്പോൾ തന്നെ െചയ്യുക’. ബഹ്‌റൈൻ ഫൈൻ ആർട് സ് എക്സിബിഷനിൽ സൈനബ് അൽസബ്ബ എന്ന കലാകാരി അവതരിപ്പിക്കുന്ന ‘ഘടികാരം നിങ്ങളി ലേക്ക് ചൂണ്ടുന്നു’ എന്ന സൃഷ്ടിയുടെ സന്ദേശമാണിത്. ഒരു പ്രതലത്തിൽ പതിപ്പിച്ച ഘടികാര സൂചികളാണ് അതിലുള്ളത്. ചിലത് കറങ്ങിക്കൊണ്ടിരിക്കുന്നു. കാഴ്ചക്കാരനാണ് കാലം എന്ന സന്ദേശമാണ് ഇത് നൽകുന്നത്.

മൊമൻറ്’ എന്ന പെയിൻറിങ്ങിന് മുന്നിൽ ഹുസൈൻ മുഹമ്മദ്


വരകളിലും വർണങ്ങളിലും ഒളിപ്പിച്ചുവെച്ച സ്വപ്നങ്ങളും പ്രതീക്ഷകളും ഗൃഹാതുരതകളും പൂത്തുലയുന്ന കലയുടെ നാളുകൾക്കാണ് ബഹ്‌റൈൻ നാഷനൽ മ്യൂസിയത്തിലും ബഹ്‌റൈൻ നാഷനൽ തിയറ്ററിലും ബുധനാഴ്ച തുടക്കമായത്. ഇനിയുള്ള ഒരുമാസം ബഹ്റൈന് കലയുടെ വസന്തകാലമാണ്.
മനാമയിൽ സെൻറർ ഒാഫ് ക്രാഫ്റ്റ്സ് എന്ന സ്വന്തം ശിൽപനിർമാണ കേന്ദ്രം നടത്തുന്ന ഖാദ അബ്ബാസ് അൽഖുസൈ പ്രദർശിപ്പിച്ച ‘ത്രീ ലിറ്റിൽ ബേഡ്സ്’ എന്ന ശിൽപവും കാഴ്ചക്കാരെ ആകർഷിക്കുന്നു. സമാധാനത്തിെൻറ സന്ദേശം പങ്കുവെക്കുന്ന മൂന്നു നിഷ്കളങ്ക മുഖങ്ങളുടെ ശിൽപങ്ങളാണിത്. സമാധാനത്തിെൻറ പ്രതീകമായി പ്രാവുകളും ശിൽപങ്ങളിലുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ പാരിസിൽ പ്രദർശനം നടത്തിയ ഖാദയുടെ അടുത്ത ആഗ്രഹം ഇന്ത്യയിലും പ്രദർശനം നടത്തണമെന്നാണ്.

സൈനബ് അൽസബ്ബയുടെ ‘ഘടികാരം നിങ്ങളിലേക്ക് ചൂണ്ടുന്നു’എന്ന സൃഷ്ടി


മിനിസ്ട്രി ഒാഫ് എജുക്കേഷനിൽ ആർട്സ് അധ്യാപകനായിരുന്ന ഇബ്രാഹിം അൽഖനിം വാട്ടർ കളറിൽ ചെയ്ത നേച്ചർ എന്ന പെയിൻറിങ്ങാണ് മറ്റൊരാകർഷണം. ഇൗന്തപ്പനയുടെ ഒാലകളും വേരുകളും സൂക്ഷ്മമായി പകർത്തിയ മൂന്ന് പെയിൻറിങ്ങുകളാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ബാർബാറിൽനിന്നുള്ള ഇബ്രാഹിം അൽഖനിം കുവൈത്തിലും സൗദിയിലും ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്. മനുഷ്യസ്വഭാവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഹുസൈൻ അലി മുഹമ്മദിെൻറ പെയിൻറിങ്ങും ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. മിനിസ്ട്രി ഒാഫ് എജുക്കേഷനിൽ അധ്യാപകനായ അദ്ദേഹം ആക്രിലിക് പെയിൻറിലാണ് രചന നടത്തുന്നത്. മനുഷ്യെൻറ മൂന്ന് ഭാവങ്ങളാണ് മൂന്ന് പെയിൻറിങ്ങുകളിലായി പകർത്തിയിരിക്കുന്നത്. ചില മനുഷ്യർ കാര്യങ്ങൾ ‘ഒ.കെ’ എന്ന രീതിയിൽ എടുക്കുന്നവരായിരിക്കും. ചിലർ ‘യെസ്’ എന്ന രീതിയിലും. മറ്റ് ചിലർ ‘നോ’ എന്ന് പറയുന്ന സ്വഭാവക്കാരായിരിക്കും. ഇൗ സവിശേഷതകൾ അദ്ദേഹത്തിെൻറ പെയിൻറിങ്ങുകൾ പറയുന്നു. ഫെബ്രുവരി 15 വരെ നീണ്ടുനിൽക്കുന്ന 46ാമത് എക്സിബിഷനിൽ 68 കലാകാരന്മാരാണ് പെങ്കടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story