Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പരാതികളുണ്ടോ? പ്രവാസി കമീഷൻ അരികിലുണ്ട്
cancel
camera_alt????? ??????

മനാമ: പ്രവാസ ജീവിതം പലർക്കും പല രീതിയിലാണ്. മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാൻ കഴിഞ്ഞ ഏറെ പേരുണ്ട്. എന്നാൽ, നിരവധി പ്രശ്നങ്ങളിൽപ്പെട്ട് വലയുന്ന പ്രവാസികളുമുണ്ട്. തൊഴിൽപരവും സ്വത്തുപരവും കുടുംബപരവുമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന പ്രവാസികളിൽ പലരും അത് ഉള്ളിലൊതുക്കി ജീവിക്കുന്നവരാണ്. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെ ഇവരുടെ പ്രശ്നങ്ങൾക്ക് കുറച്ചെങ്കിലും പരിഹാരമുണ്ടാകുന്നുണ്ട്.
ഇൗ സാഹചര്യത്തിലാണ്, നിയമപരമായ സംരക്ഷണത്തിലൂടെ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ കേരള സർക്കാർ പ്രവാസി കമീഷൻ രൂപവത്കരിച്ചത്. പ്രവാസി കമീഷെൻറ പ്രവർത്തനങ്ങളെക്കുറിച്ച് കമീഷൻ അംഗമായ സുബൈർ കണ്ണൂർ വിശദീകരിക്കുകയാണ് ഇവിടെ.

പരിഹാരമായത് 600ലേറെ കേസുകളിൽ
പ്രവാസികളുടെ ഏതു തരത്തിലുള്ള പരാതികളും കമീഷന് മുന്നിലെത്താറുണ്ട്. കുടുംബ പ്രശ്നങ്ങൾ, സ്വത്ത് വീതംവെക്കൽ, തൊഴിൽ പ്രശ്നങ്ങൾ തുടങ്ങി കമീഷന് മുന്നിൽ എത്താത്ത വിഷയങ്ങളില്ല. മരട് ഫ്ലാറ്റ് വിഷയം പോലും കമീഷന് മുന്നിൽ പരാതിയായി എത്തി. ഇതിനകം ആയിരത്തിലേറെ കേസുകളാണ് കമീഷന് മുന്നിലെത്തിയത്. ഇതിൽ 600ലേറെ കേസുകളിൽ പരിഹാരമുണ്ടാക്കാൻ കഴിഞ്ഞു. പരാതികൾ പരിശോധിച്ച് നിയമ പരമായ രീതിയിൽ പരിഹാരമുണ്ടാക്കുകയാണ് കമീഷെൻറ ചുമതല. ബന്ധപ്പെട്ട കക്ഷികളെ വിളിച്ചുവരുത്തി രമ്യമായ പരിഹാരമാണ് ആദ്യ നടപടി. അതിൽ വിജയിച്ചില്ലെങ്കിലാണ് മറ്റു നിയമപരമായ മാർഗങ്ങളിലേക്ക് കടക്കുക. കേന്ദ്ര സർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തേണ്ട പരാതികളാണെങ്കിൽ മുഖ്യമന്ത്രിയുടെ ഒാഫിസ് മുഖേന കേന്ദ്ര സർക്കാറിനെ അറിയിക്കും. പ്രവാസികളുടെ വിഷയങ്ങളിൽ കേന്ദ്ര സർക്കാറിനാണ് കൂടുതൽ ഇടപെടാൻ കഴിയുക. സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയായിരുന്ന കാലത്ത് പ്രവാസികളുടെ വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു.

അഞ്ചംഗ കമീഷൻ
പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനായി കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ അവസാന കാലത്ത് രൂപവത്കരിച്ചതാണ് പ്രവാസി കമീഷൻ. വിരമിച്ച ഹൈകോടതി ജഡ്ജിയുടെ അധ്യക്ഷതയിലുള്ള കമീഷനിൽ നാല് അംഗങ്ങളുമുണ്ട്. അംഗങ്ങളിൽ രണ്ടുപേർ വിദേശത്തുള്ളവരും രണ്ടുപേർ വിദേശത്തുനിന്ന് മടങ്ങിയെത്തി നാട്ടിൽ അഞ്ച് വർഷമായവരുമാണ്. മൂന്ന് വർഷമാണ് അംഗങ്ങളുടെ കാലാവധി. റിട്ട. ജസ്റ്റിസ് പി.ഡി. രാജനാണ് നിലവിൽ അധ്യക്ഷൻ. സുബൈർ കണ്ണൂർ, ഷംസീർ വയലിൽ, ആസാദ് തിരൂർ, ബെന്യാമിൻ എന്നിവരാണ് കമീഷനിലെ അംഗങ്ങൾ. എൽ.ഡി.എഫ് സർക്കാർ വന്നപ്പോൾ സാമൂഹിക സേവന രംഗത്തും പ്രവർത്തിക്കുന്നവരെ കമീഷനിലെ അംഗങ്ങളായി നിയമിച്ചു. ഇതോടെ കൂടുതൽ സജീവമായി പ്രവർത്തിക്കാൻ കമീഷന് കഴിയുന്നുണ്ട്.
അർധ ജുഡീഷ്യറി അധികാരങ്ങളുള്ള പ്രവാസി കമീഷൻ വിദേശ രാജ്യങ്ങളിൽ ഉള്ള പ്രവാസികളുടെ പ്രശ്നങ്ങളിലാണ് ഇടപെടുന്നത്. കേരളത്തിലെ 14 ജില്ലകളിലും കമീഷൻ അദാലത്ത് നടത്തുന്നുണ്ട്. ഒരു ജില്ലയിൽ വിവിധ പ്രദേശങ്ങളിലായാണ് അദാലത്ത് നടത്തുന്നത്. എറണാകുളം െഗസ്റ്റ് ഹൗസിൽ എല്ലാ മാസവും 20നുള്ളിൽ സിറ്റിങ് നടത്താറുണ്ട്. ലോക കേരള സഭ, പ്രവാസി ക്ഷേമ ബോർഡ്, നോർക്ക, പ്രവാസി കമീഷൻ എന്നീ നാല് വിഭാഗങ്ങളും യോജിപ്പിച്ചുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. അത് കമീഷെൻറ പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ പ്രവാസി ക്ഷേമ ബോർഡ് പ്രതിനിധികളുടെ സഹകരണവും ലഭിക്കുന്നുണ്ട്.

പരാതികൾ നേരിട്ടും ഇ-െമയിൽ വഴിയും ഫോണിലൂടെയും നൽകാം
പ്രവാസികൾക്ക് പരാതികൾ കമീഷന് നേരിട്ട് എഴുതി നൽകുകയോ ഫോണിലൂടെയോ ഇ-മെയിൽ വഴിയോ വാട്സ്ആപ് വഴിയോ അറിയിക്കാം. പരാതികളിൽ സത്വര നടപടി കമീഷെൻറ ഭാഗത്തുനിന്നുണ്ടാകും. എല്ലാ തരത്തിലുള്ള പരാതികളും കമീഷൻ സ്വീകരിക്കും. മറ്റു വകുപ്പുകൾക്ക് കൈമാറേണ്ട പരാതികളാണെങ്കിൽ അങ്ങനെ ചെയ്യും. പൊലീസ് സ്റ്റേഷനിൽ പ്രവാസികളുടെ ഒരു പരാതി എത്തിയാൽ അതിെൻറ പുരോഗതി അന്വേഷിക്കാൻ കമീഷന് അധികാരമുണ്ട്. അതിൽ പരിഹാരമുണ്ടാക്കാനുള്ള ശ്രമം നടത്തും. നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾക്ക് നിയമതടസ്സമുണ്ടെങ്കിൽ അത് നീക്കിക്കൊടുക്കാനും കമീഷൻ ഇടപെടുന്നുണ്ട്. എട്ട് വർഷമായി ഭർത്താവ് നാട്ടിലേക്കയക്കുന്നില്ലെന്ന പരാതിയുമായി യുവതിയുടെ മാതാവ് കമീഷന് മുന്നിലെത്തിയിരുന്നു. ആറ് മാസത്തെ നിരന്തരമായ ഇടപെടലിലൂടെ ഇൗ വിഷയത്തിൽ രമ്യമായ പരിഹാരമുണ്ടാക്കാനും യുവതിയെ നാട്ടിലെത്തിക്കാനും കമീഷന് സാധിച്ചു. രണ്ട് സഹോദരന്മാർ തമ്മിൽ 28 വർഷമായുള്ള സ്വത്തുതർക്കം ഒരു വർഷത്തെ പരിശ്രമ ഫലമായി പരിഹരിക്കാനും കമീഷന് കഴിഞ്ഞു. അബോധാവസ്ഥയിൽ വിദേശത്തുനിന്ന് നാട്ടിലെത്തിയ ആളെ ഭാര്യ വീട്ടിൽ കയറ്റാത്ത പ്രശ്നവും കമീഷന് മുന്നിലെത്തി. ഇൗ വിഷയത്തിലും കമീഷെൻറ ഇടപെടലുണ്ടായി.

ഒാരോ സിറ്റിങ്ങിലും അമ്പതോളം പരാതികൾ
ഒാരോ സിറ്റിങ്ങിലും അമ്പതോളം പരാതികളെങ്കിലും കമീഷന് മുന്നിൽ എത്താറുണ്ട്. സന്നദ്ധ സംഘടനാ പ്രതിനിധികളും നോർക്ക പ്രതിനിധികളും അദാലത്തിൽ പെങ്കടുക്കാറുണ്ട്. ഇത് നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story