Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകിങ് അബ്ദുല്ല...

കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

text_fields
bookmark_border
കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
cancel
camera_alt????? ???????????? ????????????? ??????? ?????????????? ?????????? ??????????? ?????????????? ???????? ????????????????????

മനാമ: കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി പദ്ധതിയുടെ നിര്‍മാണ പുരോഗതി വിദ്യാഭ്യാസ മന ്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി വിലയിരുത്തി. പദ്ധതിയുടെ പ്രാഥമിക നിര്‍മാണ പ്രവര് ‍ത്തനങ്ങള്‍ നോക്കിക്കാണുകയും അറേബ്യന്‍ ഗള്‍ഫ് യൂനിവേഴ്സിറ്റി നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങളെ അദ്ദേഹം വിലമതിക്കുകയും ചെയ്തു. കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടം 2022ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 288 കിടക്കകളുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയായിരിക്കുമിത്. 74 ക്ലിനിക്കുകള്‍, 17 ഓപറേഷന്‍ തിയറ്ററുകള്‍, ആധുനിക ലബോറട്ടറി സൗകര്യങ്ങള്‍, മികച്ച എക്സ്റേ സംവിധാനങ്ങള്‍, സ്കാനിങ് കേന്ദ്രങ്ങള്‍, ഹെലിപാഡ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വന്‍ പദ്ധതിയാണിത്.

ബഹ്റൈനില്‍ ഈ പദ്ധതി നടപ്പാക്കുന്നത് ഏറെ സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു. സൗദിയും ബഹ്റൈനും തമ്മിലുള്ള ബന്ധത്തില്‍ നാഴികക്കല്ലായി മാറുന്ന പദ്ധതി കൂടിയായിരിക്കുമിത്. പദ്ധതിക്കാവശ്യമായ തുക പൂര്‍ണമായും സൗദി ഭരണകൂടമാണ് ചെലവഴിക്കുന്നത്. അറേബ്യന്‍ ഗള്‍ഫ് യൂനിവേഴ്സിറ്റിക്ക് തിലകക്കുറിയായി പ്രസ്തുത മെഡിക്കല്‍ കോളജ് മാറുമെന്നും പ്രതീക്ഷിക്കുന്നു. പദ്ധതിക്കാവശ്യമായ ഫണ്ട് നല്‍കുന്നതിന് ബഹ്റൈനിലെ സൗദി അംബാസഡര്‍ പ്രിന്‍സ് സുൽത്താന്‍ ബിന്‍ അഹ്ദമ് ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സുഊദിെൻറ രക്ഷാധികാരത്തില്‍ പോയ വാരം നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ അംഗീകരിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story