Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.ടി.പി തരുമോ?...

ഒ.ടി.പി തരുമോ? സമ്മാനം തരാം! വഞ്ചിതരാകരുതേ...

text_fields
bookmark_border
ഒ.ടി.പി തരുമോ? സമ്മാനം തരാം! വഞ്ചിതരാകരുതേ...
cancel

മൊബൈൽ നമ്പറിലും വാട്സ്ആപ്പിലും അജ്ഞാത കോളുകൾ കണ്ടാൽ ജാഗ്രത പാലിക്കുക. അല്ലെ ങ്കിൽ ചിലപ്പോൾ നഷ്ടമാവുക ബാങ്ക് അക്കൗണ്ടിലെ പണം മാത്രമായിരിക്കില്ല; മാനവും മനസ് സമാധാനവും കൂടെ പോകും. തട്ടിപ്പുകാരുടെ കെണിയിൽപെട്ട് പണം നഷ്ടമായവർ ഏറെയുണ്ട്. ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും ആളുകളുടെ ശ്രദ്ധക്കുറവ് തന്നെയാണ് തട്ടിപ്പുകാർക്ക് ചാകരയാകുന്നത്

ഒ.ടി.പിക്ക് ഭയങ്കര ഡിമാൻഡ്!
പലരീതിയിലാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്. മൊബൈൽ കമ്പനികളിൽനിന്നാണെന്ന് പറഞ്ഞാണ് ചിലർ വിളിക്കുക. സിം കാർഡ് കാലാവധി ഉടൻ തീരുമെന്നും വീണ്ടും സേവനം ലഭ്യമാകണമെങ്കിൽ അവർ അയക്കുന്ന ഒ.ടി.പി പറഞ്ഞുകൊടുക്കണമെന്നും പറയും. ഒ.ടി.പി പറഞ്ഞുകൊടുത്താൽ ആ നിമിഷം അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകും. ബാങ്ക് ഒാൺലൈൻ അക്കൗണ്ടിെൻറ പിൻ നമ്പർ സ്ഥിരീകരിക്കാൻ എന്ന് പറഞ്ഞ് ചിലർ വിളിക്കും. ബാങ്കിൽനിന്നല്ലേ, കൊടുത്തില്ലെങ്കിൽ പ്രശ്നമാകുമോ എന്ന് പേടിച്ച് പിൻ നമ്പർ പറഞ്ഞുകൊടുത്താൽ അക്കൗണ്ട് കാലിയാകും. ഒരാളുടെ വാട്സ്ആപ്പിൽ വിളിച്ച് ഒ.ടി.പി അയക്കാൻ വേറൊരാളുടെ നമ്പർ ചോദിക്കും ചിലർ. ചതി അറിയാതെ സുഹൃത്തുക്കളുടെ നമ്പർ കൊടുത്ത് കുടുങ്ങിയവരുമുണ്ട്.

വലിയൊരു തുക സമ്മാനമുണ്ടെന്നും ഒരു മൊബൈൽ കമ്പനിയുടെ 20 ദീനാറിെൻറ 25 കാർഡുകൾ വാങ്ങി ചുരണ്ടി നമ്പർ പറഞ്ഞുകൊടുത്താൽ സമ്മാനം നൽകാമെന്നും പറഞ്ഞ് കുറച്ച് മുമ്പ് ഒരാൾക്ക് കോൾ വന്നിരുന്നു. അത് വിശ്വസിച്ച് പാവം കാർഡുകൾ വാങ്ങി നമ്പറുകൾ പറഞ്ഞുകൊടുക്കാൻ തുടങ്ങി. പകുതിയോളം കാർഡുകളുടെ നമ്പർ കൊടുത്തപ്പോൾ അദ്ദേഹത്തിന് സംശയം തോന്നി. തുടർന്ന് പരിചയക്കാരോട് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ബാക്കി കാർഡുകളുടെ നമ്പർ കൊടുക്കാതിരുന്നതിനാൽ അത്രയെങ്കിലും രക്ഷപ്പെട്ടു എന്ന് അദ്ദേഹം ആശ്വസിച്ചു.

ഭാഗ്യദേവത നിങ്ങളെ കടാക്ഷിച്ചു!
വാട്സ്ആപ്പിൽ വിളിച്ചാണ് മറ്റൊരു തട്ടിപ്പ്. വൻതുക ലോട്ടറി അടിച്ചിട്ടുണ്ടെന്നും തുക ലഭിക്കണമെങ്കിൽ മൊബൈലിൽ വരുന്ന ഒ.ടി.പി നമ്പർ പറഞ്ഞുകൊടുക്കണമെന്നും പറയും. ഇത് കേട്ട് ഒ.ടി.പി നമ്പർ പറഞ്ഞുകൊടുത്താൽ നിങ്ങളുടെ വാട്സ്ആപ് അക്കൗണ്ടിെൻറ നിയന്ത്രണം അവർക്കാകും. പിന്നെ അവർക്ക് തോന്നുന്നതൊക്കെയാകും നിങ്ങളുടെ വാട്ആപ്പിലൂടെ ചെയ്യുക. നിങ്ങളുടെ സുഹൃത്തുക്കളെ വിളിച്ച് പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുക, ബ്ലാക്ക്മെയിൽ ചെയ്യുക തുടങ്ങിയവയൊക്കെ സംഭവിക്കാം. ലോട്ടറി അടിച്ചിട്ടുണ്ടെന്നും പണം നിക്ഷേപിക്കാൻ ബാങ്ക് അക്കൗണ്ട് അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടായിരിക്കും ചിലപ്പോൾ വിളിക്കുക. മൊബൈലിലേക്ക് വരുന്ന ഒ.ടി.പി പറഞ്ഞുകൊടുത്താൽ മാത്രം മതി, വേറൊന്നും ചെയ്യേണ്ടതില്ല എന്നൊക്കെയുള്ള സൗമ്യ വാക്കുകൾ കേട്ട് ഒ.ടി.പി പറഞ്ഞുകൊടുത്താൽ പണം പോയതുതന്നെ. ലോട്ടറി അടിച്ച പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിശ്ചിത തുക പ്രൊസസിങ് ചാർജ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ചിലർ വിളിക്കുക. തൊട്ടടുത്തുള്ള മണി എക്സ്ചേഞ്ചിൽ പോയി ഉടൻതന്നെ തുക നിക്ഷേപിക്കാനും ആവശ്യപ്പെടും. ഇത് കേട്ട് ആവേശത്തിൽ പണം അയച്ചുകൊടുത്താൽ ആ തുക പോയതുതന്നെ എന്ന് കരുതിയാൽ മതി.

യുവാക്കൾ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...
യുവാക്കളെ പ്രലോഭിപ്പിച്ച് ചതിയിൽ വീഴ്ത്തുന്ന മറ്റൊരു കൂട്ടരുമുണ്ട്. െഎ.എം.ഒയിലും മെസഞ്ചറിലും ഒക്കെ സ്ത്രീകൾ എത്തി ചാറ്റ് ചെയ്യലാണ് ആദ്യ പടി. മധുര വാക്കുകളോടെയുള്ള ചാറ്റിങ് ഒരു ഘട്ടം കഴിഞ്ഞാൽ വിഡിയോ കോളിൽ വരാൻ ആവശ്യപ്പെടും. അടുപ്പം കൂടിക്കഴിഞ്ഞാൽ നഗ്നചിത്രങ്ങളും വിഡിയോകളും ആവശ്യപ്പെടും. ചിലർ മതിമറന്ന് അതും കൊടുക്കും. അതോടെ, കളിമാറും. ഇരയുടെ ഫേസ്ബുക്കിലെയും മറ്റും സുഹൃത്തുക്കളുടെ പട്ടിക തട്ടിപ്പുകാർ ഇതിനകംതന്നെ കൈക്കലാക്കിയിട്ടുണ്ടാകും.

ചോദിക്കുന്ന പണം കൊടുത്തില്ലെങ്കിൽ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുമെന്ന ഭീഷണി പിന്നാലെയെത്തും. അപ്പോഴാണ് ചതിയിൽപെട്ടതായി ഇര തിരിച്ചറിയുക. നാണക്കേടോർത്ത് പണം കൊടുത്തവർ നിരവധിയുണ്ട്. വീണ്ടും വീണ്ടും പണം ആവശ്യപ്പെടുന്ന ഇവരുടെ ചതിയിൽപെട്ട് ആത്മഹത്യയുടെ വക്കിൽ എത്തിയവരുമുണ്ട്. ഗോസ്റ്റ് കോളുകളാണ് മറ്റൊരു തട്ടിപ്പ് രീതി. ഏതെങ്കിലും ഇൻറർനാഷനൽ നമ്പറിൽനിന്ന് നിങ്ങളുടെ മൊബൈലിലേക്ക് കോൾ വരും. സാധാരണ ഒറ്റത്തവണ മാത്രമാണ് ഇത് റിങ് ചെയ്യുക. ചിലപ്പോൾ അർധരാത്രിയിൽ ആയിരിക്കും കോൾ എത്തുക. അറിയാതെ കോൾ എടുത്താൽ മറുതലക്കൽ റെക്കോഡ് ചെയ്ത സംഭാഷണങ്ങളായിരിക്കും. കോൾ നീളുന്നതിനനുസരിച്ച് നിങ്ങൾക്ക് ബിൽ കൂടിക്കൊണ്ടിരിക്കും.

മുതലെടുക്കുന്നത് ഇരയുടെ ആശയക്കുഴപ്പം
പൊലീസിെൻറയും മറ്റും നിരന്തരമായ ബോധവത്കരണത്തെത്തുടർന്ന് കുറെപേർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും കെണിയിൽപെടുന്നവരുമുണ്ട്. ആലോചിക്കാൻ സമയം നൽകാതെ തിരിക്കിട്ട് കാര്യങ്ങൾ അവതരിപ്പിക്കുകയാണ് തട്ടിപ്പുകാരുടെ ഒരു രീതി. പെെട്ടന്നുള്ള വെപ്രാളത്തിൽ ചിലർ തട്ടിപ്പുകാർ പറയുന്നതുപോലെ ഒ.ടി.പി നമ്പർ നൽകും. ബാങ്കിൽനിന്നും മൊബൈൽ കമ്പനിയിൽനിന്നും ആണെന്ന് പറഞ്ഞ് വിളിച്ചാൽ കുറെ പേരെങ്കിലും വിശ്വസിച്ചുപോകും. ബാങ്കുകാർ പറയുന്നത് കേട്ടില്ലെങ്കിൽ കുഴപ്പമാകുമോ എന്ന് ചിലർ ചിന്തിക്കും. ഇൗ പേടിയും ആശയക്കുഴപ്പവുമാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. 100 പേരെ വിളിക്കുേമ്പാൾ ഒരാൾ കുടുങ്ങിയാലും തട്ടിപ്പുകാർക്ക് ലാഭമാണ്.

തട്ടിപ്പുകാർക്കെതിരെ പരാതി നൽകാൻ ‘992’
തട്ടിപ്പ് സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗം ജനറൽ ഡയറക്ടറേറ്റ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാറുണ്ട്. ബാങ്കുകളും മൊബൈൽ കമ്പനികളും പാസ്വേഡുകളോ ഒ.ടി.പി നമ്പറോ ഫോൺ വിളിച്ച് ചോദിക്കാറില്ല. അത്തരം സന്ദേശങ്ങൾ കണ്ടാൽ പ്രതികരിക്കാതിരിക്കുകയാണ് വേണ്ടത്. ഡിപ്പാർട്മെൻറിെൻറ ഹോട്ലൈൻ നമ്പറായ 992ൽ അറിയിച്ചാൽ തട്ടിപ്പുകാർക്കെതിരെ നടപടിയുണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഇൗ നമ്പർ.

തട്ടിപ്പുകാർക്കെതിരെ മൊബൈൽ കമ്പനികളും ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പരിചയമില്ലാത്ത ഇൻറർനാഷനൽ കോളുകൾ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്യരുത്, സി.പി.ആർ നമ്പർ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ, രഹസ്യ പിൻ നമ്പറുകൾ തുടങ്ങിയവ ഫോണിലൂടെയോ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ കൈമാറരുത്, പരിചയമില്ലാത്ത നമ്പറുകളിലേക്ക് മൊബൈൽ റീചാർജ് വൗച്ചർ നമ്പറുകൾ നൽകരുത്, മൊബൈൽ കമ്പനി പ്രതിനിധിയാണെന്ന് പറഞ്ഞ് വാട്സ്ആപ്പിലോ െഎ.എം.ഒയിലോ വിളിച്ചാൽ പ്രതികരിക്കരുത് തുടങ്ങിയവയാണ് ആളുകൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ. സ്പാം മെസേജുകൾ േബ്ലാക്ക് ചെയ്യുകയെന്നതാണ് മറ്റൊരു മുൻകരുതൽ നടപടി. ഇതിനായി മൊബൈൽ കമ്പനികൾ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

എംബസിയുടെ പേരിലും തട്ടിപ്പുകാർ
ഇന്ത്യൻ എംബസിയിൽനിന്നാണെന്ന് പറഞ്ഞ് തട്ടിപ്പുകാർ വിളിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പാസ്പോർട്ടിലോ വിസ ഫോമിലോ എമിഗ്രേഷൻ ഫോമിലോ തെറ്റുകളുണ്ടെന്നും തിരുത്താൻ പണം നൽകണമെന്നും പറഞ്ഞാണ് വിളിക്കുക. ഇല്ലെങ്കിൽ ഇന്ത്യയിലേക്ക് കയറ്റി വിടുമെന്നും ബഹ്റൈനിൽ ജയിലിൽ കിടക്കേണ്ടി വരുമെന്നുമൊക്കെ ഭീഷണികളുമുണ്ടാകും. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടപ്പോൾ എംബസി അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. തട്ടിപ്പുകൾ ശ്രദ്ധയിൽെപട്ടാൽ hoc.bahrain@mea.gov.in, info.bahrain@mea.gov.in എന്നീ വിലാസങ്ങളിൽ അറിയിക്കാം.

സൂക്ഷിച്ചാൽ നല്ലത്...
•പരിചയമില്ലാത്ത ഇൻറർനാഷനൽ കോളുകൾ അവഗണിക്കുക
•സി.പി.ആർ നമ്പർ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ, പിൻ നമ്പറുകൾ എന്നിവ കൈമാറരുത്
•തട്ടിപ്പ് ശ്രദ്ധയിൽപെട്ടാൽ 992ൽ അറിയിക്കുക
•ബാങ്കുകളും മൊബൈൽ കമ്പനികളും പിൻ നമ്പറുകൾ ചോദിക്കാറില്ല
•പ്രലോഭനങ്ങളിൽ കുടുങ്ങാതിരിക്കുക
•സ്പാം മെസേജുകൾ േബ്ലാക്ക് ചെയ്യുക
•തട്ടിപ്പിനിരയായാൽ ഉടൻ പരാതി നൽകുക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story