Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅമ്പരപ്പിച്ചു...

അമ്പരപ്പിച്ചു കളഞ്ഞു ഈ കാരുണ്യക്കൂട്ടായ്മ...

text_fields
bookmark_border
അമ്പരപ്പിച്ചു കളഞ്ഞു ഈ കാരുണ്യക്കൂട്ടായ്മ...
cancel
camera_alt???????????

മനാമ: ബഹ്റൈൻ പ്രവാസി സമൂഹം ഇതുവരെ കാണാത്ത മുന്നേറ്റമാണ് മുഹ്സിൻ എന്ന യുവാവി െൻറ ചികിത്സ സഹായത്തിന് ഉണ്ടായത്. ബഹ്റൈനിലെ മലയാളി സംഘടനകളെല്ലാം ഏകമനസ്സോടെ ഒ രൊറ്റ ലക്ഷ്യത്തിലേക്ക് കൈകോർത്തപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള മുഹ് സിെൻറ സ്വപ്നങ്ങളാണ് യാഥാർഥ്യമാകുന്നത്. സ്പൈനൽ സ്ട്രോക്ക് സംഭവിച്ച്‌ കഴുത്തിന് താഴെ ചലനശേഷി നഷ്ടമായ നിലയിലാണ് തൃശൂർ ചാവക്കാട് സ്വദേശി മുഹ്‌സിനെ (20) രണ്ടാഴ്ച മുമ്പ് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. മുഹറഖിലെ ഒരു കഫറ്റീരിയയിൽ ആറ് മാസമായി ജോലി ചെയ്തു വരുകയായിരുന്നു മുഹ്‌സിൻ. നാട്ടിൽ മൂന്ന് സെൻറ് പുറമ്പോക്ക് ഭൂമിയിലെ കുടിലിൽ സഹോദരിയും പ്രായമായ മാതാപിതാക്കളും അടങ്ങുന്നതാണ് കുടുംബം. കുടുംബത്തെ പോറ്റാൻ ചെറുപ്രായത്തിൽ ഇവിടെയെത്തിയ മുഹ്സിെൻറ ദുരവസ്ഥയറിഞ്ഞ് പ്രവാസി സമൂഹം ഒന്നടങ്കം ഒാടിയെത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മുഹ്സിൻ ചികിത്സ സഹായ സമിതി എന്ന വാട്സ്ആപ് കൂട്ടായ്മയും ഇതിനായി ഉണ്ടാക്കി. മുഹ്സിന് സഹായം സ്വരൂപിക്കാൻ സംഘടനകളും വ്യക്തികളും മത്സരിക്കുകയായിരുന്നു. കേട്ടറിഞ്ഞവരും കണ്ടറിഞ്ഞവരുമെല്ലാം സഹായവുമായി ഒാടിയെത്തി.

മുഹ്സിന് സഹായം തേടി ആദ്യം ഇറങ്ങിത്തിരിച്ചവരും പിന്നീടുണ്ടായ കൂട്ടായ മുന്നേറ്റം കണ്ട് അമ്പരന്നു. ദുരിത വേളയിൽ പ്രവാസ ഭൂമിയിൽ മുഹ്സിനെ ഒറ്റക്കാക്കാൻ അവർക്ക് മനസ്സില്ലായിരുന്നു. ഒപ്പം, നാട്ടിൽ കഷ്ടപ്പാടുകൾക്കിടയിൽ ജീവിതം തള്ളിനീക്കുന്ന മുഹ്സിെൻറ കുടുംബത്തെയും അവർ ചേർത്തുപിടിച്ചു. നാട്ടിൽ മികച്ച ചികിത്സക്കുള്ള എല്ലാ സൗകര്യവും ഉറപ്പു വരുത്തിയാണ് ബഹ്റൈനിലെ കാരുണ്യ മനസ്സുകൾ മുഹ്സിനെ യാത്രയാക്കുന്നത്. ചികിത്സയുടെ മുഴുവൻ ചെലവും ഏറ്റെടുക്കാൻ സുമനസ്സുകൾ കൂടെയുള്ളപ്പോൾ മുഹ്സിനും കുടുംബത്തിനും ഇനി ആശങ്ക വേണ്ട. ഡോ. പി.വി. ചെറിയാെൻറ നേതൃത്വത്തിൽ സുബൈർ കണ്ണൂർ, കെ.ടി. സലിം, നാസർ മഞ്ചേരി എന്നരടങ്ങുന്ന സമിതിയാണ് മുഹ്സിെൻറ ചികിത്സാ കാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. ജനറൽ കൺവീനർ സൈഫുദ്ദീൻ, ജോ. കൺവീനർമാരായ ശുഐബ്, ഖലീം, ട്രഷറർ സഹിൽ എന്നിവരടങ്ങിയ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.

വിദഗ്ധ ചികിത്സക്ക് മുഹ്സിനെ നാട്ടിലേക്ക് കൊണ്ടുപോയി
മനാമ: സ്പൈനൽ സ്ട്രോക്ക് സംഭവിച്ച്‌ കഴുത്തിന് താഴെ ചലനശേഷി നഷ്ടമായി കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന തൃശൂർ ചാവക്കാട് സ്വദേശി മുഹ്‌സിനെ (20) വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച രാത്രി 9.50നുള്ള ഗർഫ് എയർ വിമാനത്തിലാണ് മുഹ്സിനെ യാത്രയാക്കിയത്. മുഹ്സിൻ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾ ഡോക്ടർമാരുമായി ബന്ധപ്പെട്ട് ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. ആവശ്യമായി വന്നാൽ തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യവും സംസാരിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയുടെ കീഴിലെ െഎ.സി.ഡബ്ല്യു.എഫ് ആണ് മുഹ്സിനെ കൊണ്ടുപോകുന്നതിനുള്ള സ്ട്രെച്ചർ ടിക്കറ്റ് എടുത്ത് നൽകിയത്. ഒപ്പം പോകുന്ന നഴ്സിെൻറ ടിക്കറ്റ് ബഹ്റൈൻ മലയാളി ബിസിനസ് ഫോറവും എടുത്ത് നൽകി. ചികിത്സക്കുള്ള മുഴുവൻ ചെലവും ബഹ്റൈനിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയാണ് ഏറ്റെടുത്തിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story