പൗരത്വ പ്രക്ഷോഭം: അസംതൃപ്തരായ ജനങ്ങളുടെ പ്രതിഷേധം –രാജ്ദീപ് സർദേശായി
text_fieldsമനാമ: അസംതൃപ്തരായ ജനങ്ങളുടെ പ്രതിഷേധമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ് രതിഷേധമായി ഉയർന്നുവന്നതെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായ ി പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജം പുസ്തകോത്സവത്തിൽ പെങ്കടുക്കുന്നതിന് എത്തിയ അദ ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സർക്കാർ തങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് മുസ്ലിംകൾ പൊതുവായി കരുതുന്നു. തൊഴിൽ ലഭിക്കുന്നില്ലെന്ന് യുവജനങ്ങൾ ചിന്തിക്കുന്നു. ഫീസ് വർധനയിൽ വിദ്യാർഥികളും അസംതൃപ്തരാണ്. ഇൗ അസംതൃപ്തിയാണ് പ്രതിഷേധമായി ഉയർന്നത്. പ്രതിഷേധക്കാരോട് ഫലപ്രദമായി സംവദിക്കാൻ സർക്കാറിന് കഴിഞ്ഞില്ല. പ്രതിഷേധക്കാരെ ദേശവിരുദ്ധരെന്ന് വിളിക്കാൻ കഴിയില്ല. എല്ലാവരെയും കേൾക്കാൻ സർക്കാർ തയാറായില്ലെന്നതാണ് പ്രശ്നം. ഭരണകക്ഷിക്ക് വോട്ട് ചെയ്തവർ മാത്രമല്ല പൗരന്മാർ. വോട്ട് ചെയ്യാത്തവരും പൗരന്മാരാണ്. അവരെ കേൾക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിെൻറ ദൗർബല്യം മോദിയെ കരുത്തനാക്കി
ഭേദഗതി നിയമം സർക്കാർ പിൻവലിക്കുമെന്ന് കരുതുന്നില്ല. ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരിച്ചടിയുണ്ടായെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാർട്ടിയാണ് ബി.ജെ.പി. പ്രതിപക്ഷം വേണ്ടത്ര ശക്തമല്ല എന്നതാണ് ഇന്നത്തെ പ്രശ്നം. മോദിയെപ്പോലൊരു നേതാവിനെ നേരിടാനുള്ള വിശ്വാസ്യതയും ശേഷിയും അവർക്കില്ല. അത് മോദിയെ കൂടുതൽ കരുത്തനാക്കി. പാർലമെൻറിനകത്തും പുറത്തും അദ്ദേഹം കരുത്തനായ നേതാവാണ്. സംസ്ഥാനങ്ങളിൽ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ദേശീയതലത്തിൽ മോദിക്ക് വെല്ലുവിളി ഉയർത്താൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല.
ജനങ്ങൾ ദേശീയതലത്തിൽ മോദിയെയും സംസ്ഥാനങ്ങളിൽ സംസ്ഥാന നേതാക്കളെയും തെരഞ്ഞെടുക്കുകയെന്നതാണ് ഇന്നത്തെ പ്രവണത. പാർലമെൻറും കോടതിയും മാധ്യമങ്ങളും ഉൾപ്പെടെയുള്ള ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുകയെന്നതാണ് ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മോദി ഏറ്റവും മികച്ച നേതാവെന്നാണ് കഴിഞ്ഞ ദിവസം സിറ്റിങ് സുപ്രീംകോടതി ജഡ്ജി പറഞ്ഞത്. അത് ആശങ്കപ്പെടുത്തുന്നതാണ്. സിറ്റിങ് ജഡ്ജി ഒരിക്കലും അങ്ങനെ പറയാൻ പാടില്ലാത്തതാണ്. പ്രതിപക്ഷം ദുർബലമാവുകയും ഒരു നേതാവ് ഏറ്റവും ശക്തനാവുകയും ചെയ്യുേമ്പാൾ ഏകാധിപത്യ പ്രവണതയുണ്ടാകാൻ സാധ്യതയുണ്ട്. അതിനെതിരെ രാജ്യം ജാഗ്രത പാലിക്കണം.
ചാനലുകൾ കൂടിയപ്പോൾ വിമർശനങ്ങൾ നിലച്ചു
ടി.വി ചാനലുകളുടെ എണ്ണം കൂടിയപ്പോൾ വിപണിയിൽ പിടിച്ചുനിൽക്കാൻ പ്രയാസം നേരിടുകയാണ്. മാധ്യമങ്ങളുടെ പ്രധാന പരസ്യവരുമാന സ്രോതസ്സ് സർക്കാറാണ്. അതിനാൽ സർക്കാറിനെ ഒരു പരിധിയിലധികം വിമർശിക്കാതിരിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. ചാനലുകളുടെ എണ്ണം കൂടിയപ്പോൾ ഉള്ളടക്കത്തിെൻറ നിലവാരത്തകർച്ചയുമുണ്ടായി. അതേസമയം, കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പ്രളയകാലത്ത് കേരളത്തിലെ മാധ്യമങ്ങൾ മികച്ച രീതിയിലാണ് റിപ്പോർട്ട് ചെയ്തത്. നോട്ട് നിരോധനത്തിന് ഇപ്പോൾ ലഭിച്ചതിലധികം ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. അസംഘടിത മേഖലയിൽ വൻ തകർച്ചയാണുണ്ടായത്. ഇനിയും അതിൽനിന്ന് കരകയറാനായിട്ടില്ല. സാമ്പത്തിക വളർച്ചയിലും ഇടിവുണ്ടായി. നോട്ട് നിരോധനത്തെത്തുടർന്ന് സാമ്പത്തിക രംഗത്തെ ഡിജിറ്റൽവത്കരണത്തിന് കുതിപ്പുണ്ടായി. എന്നാൽ, ഡിജിറ്റൽവത്കരണത്തിന് നോട്ട് നിരോധനം ആവശ്യമായിരുന്നോ എന്ന ചോദ്യം അവശേഷിക്കുന്നു.
അത്രയും വേദനയും പ്രയാസങ്ങളും സൃഷ്ടിക്കാതെതന്നെ ഡിജിറ്റൽവത്കരണം സാധ്യമാക്കാമായിരുന്നു. സാധാരണക്കാരും ഉപയോഗിക്കുന്ന 500 രൂപ നോട്ടിൽ തൊടരുതെന്നാണ് റിസർവ് ബാങ്ക് ഗവർണർപോലും പറഞ്ഞത്. മൻമോഹൻ സിങ്ങിന് മാധ്യമങ്ങളിൽനിന്ന് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. അതേസമയം, മോദി ബുദ്ധിമാനായ നേതാവാണ്. എങ്ങനെ ഫലപ്രദമായി ആശയ വിനിമയം നടത്തണമെന്ന് അദ്ദേഹത്തിനറിയാം. ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്. മാധ്യമങ്ങളുടെ സഹായം അതിന് അദ്ദേഹത്തിന് ആവശ്യമില്ല. സ്വന്തം വോട്ടർമാരിലും പുറത്തുള്ളവരിൽ ഒരു വിഭാഗത്തിലും വിശ്വാസ്യത നേടിയെടുക്കാൻ അദ്ദേഹത്തിനായി. ലോകത്തെ ഏറ്റവും പ്രതീക്ഷാ നിർഭരമായ ജനതയാണ് ഇന്ത്യക്കാരെന്നും സർദേശായി കൂട്ടിേച്ചർത്തു. ഇന്ത്യയുടെ വൈവിധ്യം രാജ്യത്തെ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും സംരക്ഷിക്കുമെന്നും
അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.