കോവിഡ്-19: നടപടികൾക്ക് മന്ത്രിസഭയുടെ അംഗീകാരം
text_fieldsമനാമ: കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ മന്ത്രിസഭ അംഗീകാരം നല്കി. പ്രതിരോധ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 4.3 ബില്യണ്‍ ദീനാര്‍ അനുവദിച്ച നടപടി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വഴിയൊരുക്കുമെന്ന് യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയിലാണ് കാബിനറ്റ് യോഗം ചേർന്നത്.
മുഴുവൻ ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും വൈദ്യുതി ചാര്‍ജ്, മുനിസിപ്പല്‍ ഫീസ് എന്നിവ മൂന്നു മാസത്തേക്ക് സര്‍ക്കാര്‍ അടക്കുമെന്ന തീരുമാനവും പ്രതീക്ഷയുണര്‍ത്തുന്നതാണ്. വ്യവസായിക, കച്ചവട സ്ഥാപനങ്ങള്‍ക്കായി എടുത്ത ഭൂമിയുടെ വാടക മൂന്നു മാസം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ടൂറിസം സ്ഥാപനങ്ങള്‍ക്കുള്ള ഫീസ് ഒഴിവാക്കാന്‍ ടൂറിസം ആൻഡ് എക്സിബിഷന് അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ, സുരക്ഷാനിര്‍ദേശങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കാന്‍ കിരീടാവകാശി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്കി.
ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും റെസ്റ്റാറൻറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയവക്ക് നല്‍കിയിരിക്കുന്ന പ്രത്യേക നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. വിദേശത്തെ വിദഗ്ധ ചികിത്സക്കുശേഷം ബഹ്റൈനിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ ആരോഗ്യസ്ഥിതിയിൽ മന്ത്രിസഭ യോഗം സന്തുഷ്ടി പ്രകടിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.