പ്രവാസി തൊഴിലാളികളെ മാറ്റിത്താമസിപ്പിക്കാൻ സ്കൂളുകൾ പരിഗണനയിൽ
text_fieldsമനാമ: വിദേശ തൊഴിലാളികൾ തിങ്ങിനിറഞ്ഞ് താമസിക്കുന്ന സ്ഥലങ്ങളിൽനിന്ന് അവരെ മാറ ്റിപ്പാർപ്പിക്കാൻ സ്കൂളുകൾ താൽകാലിക അഭയകേന്ദ്രങ്ങളാക്കുന്നത് സജീവ പരിഗണന യിൽ. വിവിധ ഗവർണറേറ്റുകളിൽ അനുയോജ്യ സ്കൂളുകൾ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ യോഗം ചേർന്ന് ഇക്കാര്യം വിലയിരുത്തിയിരുന്നു. ക്യാമ്പുകളിലെ അവസ്ഥ മനസ്സിലാക്കുന്നതിന് തൊഴിലുടമകളുടെ സഹായത്തോടെ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ക്യാപിറ്റൽ ഗവർണറേറ്റ്, സതേൺ ഗവർണറേറ്റ്, നോർതേൺ ഗവർണറേറ്റ് എന്നിവിടങ്ങളിലാണ് ഇതുസംബന്ധിച്ച് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയത്. ക്യാമ്പുകളിൽ അണുനശീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.പല ലേബർ ക്യാമ്പുകളിലും തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നത് രോഗവ്യാപന ഭീതി ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിെൻറ കീഴിലുള്ള മെഡിക്കൽ സംഘങ്ങൾ സൽമാബാദ്, ഹിദ്ദ്, അൽബ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ പലർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതുവരെ 613 വിദേശ തൊഴിലാളികൾക്കാണ് ബഹ്റൈനിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. താൽകാലിക ഷെൽട്ടറുകളിൽ തൊഴിലാളികൾക്ക് എല്ലാ സൗകര്യവും ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ലേബർ ക്യാമ്പുകളിൽ തിങ്ങിനിറഞ്ഞ് താമസിക്കുന്നത് ഒഴിവാക്കി രോഗവ്യാപനം തടയുകയാണ് ലക്ഷ്യം. വിദേശ തൊഴിലാളികൾക്കിടയിൽ രോഗവ്യാപനം തടയാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മികച്ചതാെണന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. ക്യാമ്പുകളിൽ ഉൾപ്പെടെ നടത്തുന്ന പരിശോധനകൾ രോഗം പടരുന്നത് തടയാൻ സഹായിക്കും. പ്രയാസം അനുഭവിക്കുന്നവർക്ക് എല്ലാ സഹായവും എത്തിക്കാൻ നോർക്ക ഹെൽപ് ഡെസ്ക്കിെൻറ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.