Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅധ്യയനം...

അധ്യയനം ഒാൺലൈനായി; രക്ഷിതാക്കൾ ആശങ്കയിലും

text_fields
bookmark_border
അധ്യയനം ഒാൺലൈനായി;  രക്ഷിതാക്കൾ ആശങ്കയിലും
cancel

മനാമ: കോവിഡിനെത്തുടർന്ന് വിദ്യാലയങ്ങൾ അടച്ചിട്ടതോടെ ഒാൺലൈൻ വിദ്യാഭ്യാസത്ത ിെൻറ കാലമാണ് ഇപ്പോൾ. സർക്കാർ വിദ്യാലയങ്ങളിലും സ്വകാര്യ സ്കൂളുകളിലും ഒാൺലൈൻ പ ഠനം സജീവമാണ്. ഇതിനിടയിൽ, മക്കളുടെ ഒാൺലൈൻ പഠനത്തിന് സൗകര്യമൊരുക്കാൻ കൂടുതൽ ചെലവ് നേരിടേണ്ടി വരുന്ന ആശങ്കയാണ് രക്ഷിതാക്കൾ പങ്കുവെക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് പലർക്കും ജോലി നഷ്ടമായി. ചിലർ നിർബന്ധിത അവധിയിലാണ്. ചെറുജോലികൾ ചെയ്ത് കുടുംബം പുലർത്തിയിരുന്ന നിരവധി പേരുണ്ട്. ഇവരെല്ലാം ഇപ്പോൾ വരുമാനമില്ലാതെ പ്രയാസത്തിലാണ്. ഇൗ സാഹചര്യത്തിലാണ് ഒാൺലൈൻ പഠനം ഇവർക്ക് വെല്ലുവിളിയാകുന്നത്.

ഒരു വീട്ടിൽ വ്യത്യസ്ത ക്ലാസുകളിൽ പഠിക്കുന്നവരായിരിക്കും കുട്ടികൾ. ഇവർക്ക് ഒാൺലൈൻ പഠനത്തിന് വേറെവേറെ കമ്പ്യൂട്ടറോ ലാപ്ടോപ്പോ ടാബ്ലറ്റോ വേണ്ടിവരും. ഒരു കമ്പ്യൂട്ടറോ ലാപ്ടോപ്പോ മാത്രം ഉള്ളവരാണ് ഭൂരിപക്ഷം രക്ഷിതാക്കളും. അതിനാൽ, എല്ലാ കുട്ടികൾക്കും വെവ്വേറെ കമ്പ്യൂട്ടർ സൗകര്യം ഒരുക്കേണ്ട അവസ്ഥയാണ്. കോവിഡിനെത്തുടർന്ന് പല സ്ഥാപനങ്ങളും വീട്ടിലിരുന്ന് ജോലി സമ്പ്രദായം നടപ്പാക്കിയിട്ടുണ്ട്. അപ്പോൾ രക്ഷിതാക്കൾക്കും കമ്പ്യൂട്ടർ ഉപയോഗം അനിവാര്യമാണ്. കുട്ടികളും രക്ഷിതാക്കളും ഒരേസമയം കമ്പ്യൂട്ടർ ഉപയോഗിക്കേണ്ടിവരുേമ്പാൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് പലരും.

സാധാരണ സ്കൂൾ പഠനത്തിനുള്ള സമയം തന്നെയാണ് ഒാൺലൈൻ പഠനത്തിനും എടുക്കുന്നത്. പഠനത്തിനിടയിൽ സാേങ്കതിക തടസ്സങ്ങളും ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കാനും മറ്റും രക്ഷിതാക്കളും ഒപ്പം ഇരിക്കേണ്ടിവരുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് ഒറ്റക്ക് ഒാൺലൈൻ ക്ലാസ് കൈകാര്യം ചെയ്യുക പ്രയാസമാണ്. ഇൗ സാഹചര്യത്തിലും രക്ഷിതാക്കൾ ഒപ്പമിരിക്കണം. ചില ക്ലാസുകളിൽ രാവിലെയാണ് അധ്യയനമെങ്കിൽ മറ്റുചില ക്ലാസുകളിൽ പഠനം ഉച്ച കഴിഞ്ഞായിരിക്കും. അങ്ങനെ വരുേമ്പാൾ രക്ഷിതാക്കൾ മുഴുവൻസമയവും കുട്ടികൾക്കൊപ്പം വേണ്ട അവസ്ഥയാണ്.

ഇൻറർനെറ്റ് ഡേറ്റ ഉപയോഗം വലിയതോതിൽ കൂടുന്നതും രക്ഷിതാക്കൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ദിവസവും മണിക്കൂറുകൾ ഇൻറർനെറ്റ് ഉപയോഗിക്കുേമ്പാൾ ചെലവും കൂടും. ഒരു ദിവസം 10-15 ജി.ബി ഡേറ്റയോളം ചെലവഴിക്കേണ്ടിവരുന്നുണ്ടെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ക്ലാസുകൾ അധ്യാപകർ റെക്കോഡ് ചെയ്ത് സ്കൂളിെൻറ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുക, നോട്ടുകൾ ഇ-മെയിൽ ആയി അയക്കുക എന്ന നിർദേശം ചില രക്ഷിതാക്കൾ മുന്നോട്ടു വെക്കുന്നുണ്ട്. അങ്ങനെയായാൽ വലിയ ബുദ്ധിമുട്ടില്ലാതെ പഠനം നടത്താമെന്ന് ഇവർ പറയുന്നു. ഇതുസംബന്ധിച്ച് സ്കൂളുകൾക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് പലരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story