നമുക്ക് ഒരുമിക്കാം; സാമിെൻറ കുടുംബത്തെ ചേർത്തുപിടിക്കാൻ
text_fieldsമനാമ: സ്വന്തം ജീവിതം പോലും മറന്ന് സഹജീവികളെ സഹായിക്കാൻ ഒാടിനടന്ന സാം സാമുവൽ എന്ന മനുഷ്യസ്നേഹിയുടെ വേർപാടിെൻറ വേദനയിലാണ് ബഹ്റൈനിലെ പ്രവാസ ലോകം. പത്തനംതിട്ട അടൂർ ആനന്ദപ്പള്ളി സ്വദേശിയായ സാം 25 വർഷം മുമ്പ് പ്രവാസ ജീവിതം ആരംഭിച്ചെങ്കിലും കാര്യമായ സമ്പാദ്യമൊന്നും ബാക്കി വെക്കാതെയാണ് വിടപറഞ്ഞത്. ഭാര്യയും വിദ്യാർഥികളായ രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തിെൻറ അത്താണിയായിരുന്നു സാം സാമുവൽ.
നാട്ടിൽ വീടുവെച്ചതിെൻറ ബാങ്ക് വായ്പ ഇനിയും അടച്ചുതീർത്തിട്ടില്ല. ഇവിടെയുള്ള ചെറിയ ജോലിയിൽനിന്ന് കിട്ടുന്ന വരുമാനത്തിൽനിന്ന് ഇടക്കൊക്കെ അയച്ചുകൊടുക്കുന്ന തുകയായിരുന്നു വീട്ടുകാരുടെ ഏക ആശ്രയം. മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ല. തെൻറ പരിമിതികൾക്കിടയിലും മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ടിറങ്ങി എന്നതാണ് സാമിനെ വ്യത്യസ്തനാക്കുന്നത്. ഇല്ലായ്മകൾ ആരെയും അറിയിക്കാതെ മുന്നോട്ട് നീങ്ങാനായിരുന്നു അദ്ദേഹത്തിനിഷ്ടം. പ്രശസ്തിയോ മറ്റ് നേട്ടങ്ങളോ ആഗ്രഹിക്കാതെ നിസ്വാർഥ സേവനം ചെയ്ത് വിടവാങ്ങുകയായിരുന്നു ആ വലിയ മനുഷ്യൻ. ലേബർ ക്യാമ്പുകളിലെ പാവപ്പെട്ട തൊഴിലാളികളുടെ വിവരങ്ങൾ തിരക്കി നടന്നുനീങ്ങുന്ന അദ്ദേഹത്തെ ബഹ്റൈനിലെ പ്രവാസികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. സ്വന്തം കൈയിൽനിന്ന് പണം മുടക്കിയാണ് അദ്ദേഹം പലപ്പോഴും സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതുവരെ അദ്ദേഹം സമൂഹത്തിനായി കർമ്മനിരതനായിരുന്നു.
സ്വയം മറന്ന് മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു തീർത്ത ആ മനുഷ്യെൻറ കുടുംബത്തെ ചേർത്തുപിടിച്ച് സംരക്ഷിക്കേണ്ടത് ഇനി ബഹ്റൈനിലെ നല്ലവരായ പ്രവാസികളുടെ കടമയാണ്. വീട്ടമ്മയായ സിസിലി ആണ് സാമിെൻറ ഭാര്യ. പ്ലസ് ടുവിന് പഠിക്കുന്ന സിമി സാറ സാം, എട്ടാം ക്ലാസിൽ പഠിക്കുന്ന സോണി സാറ സാം എന്നിവരാണ് മക്കൾ. പ്രിയപ്പെട്ട പിതാവിനെയോർത്ത് വിങ്ങുന്ന രണ്ട് മക്കളെയും ജീവിതത്തിെൻറ കരയിലേക്ക് അടുപ്പിക്കാൻ നാം ചുമതലപ്പെട്ടവരാണ്. എത്ര പ്രാരബ്ധങ്ങളുണ്ടെങ്കിലും പിതാവിെൻറ സൽപ്രവൃത്തികളെ ഒാർത്ത് അഭിമാനം കൊള്ളുന്നവരാണ് ആ മക്കൾ. ഇനി അവരെ സംരക്ഷിക്കേണ്ടത് നാം ഒാരോരുത്തരുമാണ്. സമൂഹത്തിനായി സാം ചെയ്ത നന്മകളുടെ പുണ്യം ആ കുടുംബത്തെ തേടിയെത്തായിരിക്കില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.