ബാച്ചിലേഴ്സ് താമസ സ്ഥലങ്ങളിൽ പരിശോധന നടത്തി
text_fieldsമനാമ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാച്ചിലേഴ്സ് താമസ സ്ഥലങ്ങളിൽ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനും ദക്ഷിണ മേഖല ഗവര്‍ണറേറ്റിന് കീഴിൽ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ ആല് ഖലീഫയുടെ നിര്‍ദേശ പ്രകാരം ലേബര്‍ ക്യാമ്പുകളിലെ ആധിക്യം കുറക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. സിവില്‍ ഡിഫന്‍സ്, ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റ്, മുനിസിപ്പല്‍ കൗണ്‍സില്‍, വൈദ്യുതി-ജല അതോറിറ്റി എന്നിവയില്‍ നിന്നുള്ള പ്രതിനിധികളടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തുന്നത്. തൊഴിലാളികള്‍ തിങ്ങി താമസിക്കുന്ന 691 താമസ സ്ഥലങ്ങളിലാണ് സംഘം സന്ദര്‍ശിച്ചത്.
ഇതില്‍ 388 സ്ഥലങ്ങളിൽ നോട്ടീസ് നല്‍കിയിട്ടുണ്ട്. 215 സ്ഥലങ്ങളിൽ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് നിർദേശം നൽകി. 12 താമസ കേന്ദ്രങ്ങളിൽ ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ വൈദ്യുതി ബന്ധം വിഛേദിച്ചതായും ദക്ഷിണ ഗവര്‍ണറേറ്റിലെ എൻജിനീയറിങ് ആൻഡ് ഇന്‍വെസ്റ്റ്മെൻറ് സര്‍വിസ് ഡയറക്ടറേറ്റ് മേധാവി ഖാലിദ് അബ്ദുല്ലത്തീഫ് ഹാജി വ്യക്തമാക്കി. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിെൻറ ഭാഗമായി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലെ ആധിക്യം കുറക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.