ഫലസ്തീൻ വിഷയത്തിൽ നിലപാട് ആവർത്തിച്ച് ബഹ്റൈൻ
text_fieldsമനാമ: ഫലസ്തീൻ വിഷയത്തിലുള്ള ഉറച്ച നിലപാട് ആവർത്തിച്ച് ബഹ്റൈൻ. പ്രശ്നത്തിൽ സമഗ്രവും ന്യായയുക്തവും ശാശ്വതവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതായും ബഹ്റൈൻ പ്രഖ്യാപിച്ചു. ഫലസ്തീൻ വിഷയം ഉൾപ്പെടെ മധ്യ പൗരസ്ത്യ ദേശത്തെ സ്ഥിതിഗതികളെക്കുറിച്ച് യു.എൻ രക്ഷാസമിതി ഒാൺലൈനായി സംഘടിപ്പിച്ച യോഗത്തിൽ പെങ്കടുത്ത് യു.എന്നിലെ ബഹ്റൈെൻറ സ്ഥിരം പ്രതിനിധി ജമാൽ ഫാരിസ് അൽ റുവൈഇ ആണ് നിലപാട് വ്യക്തമാക്കിയത്. മറ്റ് ജനതകളെപ്പോലെ ഫലസ്തീൻ ജനതക്ക് ന്യായമായ എല്ലാ അവകാശങ്ങളും ലഭിക്കുന്ന തരത്തിലുള്ള പരിഹാരമാണ് വേണ്ടത്.
ദ്വിരാഷ്ട്ര പരിഹാര നിർദേശത്തിെൻറയും അറബ് സമാധാന പദ്ധതിയുടെയും അന്താരാഷ്ട്ര തലത്തിലുള്ള പ്രമേയങ്ങളുടെയും സത്ത ഉൾക്കൊണ്ട് 1967 ജൂൺ നാലിലെ അതിർത്തികളോടെ കിഴക്കൻ ജറൂസലം തലസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം. വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾ ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനുള്ള നീക്കം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും കനത്ത ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര പ്രമേയങ്ങളുടെ ലംഘനമാണ് ഇസ്രായേൽ നടപടി. ശാശ്വതമായ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാണ് ഇത്. പ്രശ്ന പരിഹാരത്തിനുള്ള യു.എൻ ശ്രമങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കലിൽ കഴുപ്പങ്ങളുണ്ടാക്കാൻ ഇറാൻ പിന്തുണയുള്ള ഹൂതികൾ നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം അപലപിച്ചു. സമുദ്ര ഗതാഗതത്തിനും മേഖലയുടെ സുരക്ഷക്കും ഭീഷണിയാണ് ഇൗ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.