ബഹ്റൈനിലെ എണ്ണ മേഖലയിൽ 30 ദശലക്ഷം ഡോളറിെൻറ നിക്ഷേപ പദ്ധതിയുമായി ഇറ്റാലിയൻ കമ്പനി
text_fieldsമനാമ: ബഹ്റൈനിലെ എണ്ണ മേഖലയിൽ 30 ദശലക്ഷം ഡോളറിെൻറ നിക്ഷേപ പദ്ധതിയുമായി പ്രമുഖ ഇറ്റാലിയൻ ബഹുരാഷ്ട്ര കമ്പ നിയായ ‘എനി’ രംഗത്ത്. ബഹ്റൈനിൽ എണ്ണ ഖനനത്തിന് വലിയ സാധ്യതകളുള്ളതായി കമ്പനി ചീഫ് എക്സിക്യൂട്ടിവ് ക്ലൗഡിയ ോ ഡെസ്കൽസി പ്രാദേശിക പത്രത്തോട് പറഞ്ഞു. ഇൗയടുത്ത ദശകങ്ങളിൽ ലോ കത്തിലെ പ്രധാന എണ്ണ, വാതക ശേഖരം കണ്ടെത്തിയ സ്ഥാപനമാണ് ‘എനി’. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ബഹ്റൈൻ നാഷനൽ ഒായിൽ ആൻറ് ഗ്യാസ് അതോറിറ്റിയുമായി ‘എനി’ ധാരണപത്രം ഒപ്പുവെച്ചു. ഫോർ സീസൺസ് ഹോട്ടലിലായിരുന്നു ചടങ്ങ്. ബഹ്റൈൻ തീരത്തുനിന്ന് മാറി കടലിൽ 2,800 സ്ക്വയർ കിലോ മീറ്റിലാണ് ഇതുവരെ എടുക്കാത്ത എണ്ണശേഖരം ഉള്ളത്. ഇത് ബഹ്റൈെൻറ വടക്കുഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ 10മുതൽ 70 മീറ്റർ വരെ ആഴമുണ്ട്.
ബഹ്റൈൻ സർക്കാറിന് വേണ്ടി എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫ കരാറിൽ ഒപ്പുവെച്ചു. ഡെസ്കൽസി പിന്നീട് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. എണ്ണ^വാതക നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന് ബഹ്റൈൻ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് കിരീടാവകാശി പറഞ്ഞു. ഇതിെൻറ ഭാഗമായാണ് കഴിഞ്ഞ വർഷം രാജ്യത്ത് ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണശേഖരം കണ്ടെത്താനായത്. സുസ്ഥിര വളർച്ച കൈവരിക്കാനായി ഇൗ രംഗത്ത് നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.