ദേശീയ താരങ്ങൾക്ക് വൈദ്യസഹായം നൽകാൻ ഒളിമ്പിക് കമ്മിറ്റിയും ബി.ഡി.എഫ് ആശുപത്രിയും ധാരണയായി
text_fieldsമനാമ: ബഹ്റൈൻ ദേശീയ താരങ്ങൾക്ക് വൈദ്യശുശ്രൂഷ നൽകാനായി, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റിയും ബഹ്റൈൻ ഡിഫൻസ് ഫേ ാഴ്സ് ആശുപത്രിയും ധാരണയായി. ശസ്തക്രിയ, വൈദ്യ പരിശോധന എന്നിവക്ക് സൗകര്യം നൽകുന്നതിനുള്ള കരാറാണിത്. ബഹ് റൈൻ ദേശീയ താരങ്ങൾക്ക് ആവശ്യവും അനുയോജ്യവുമായ വൈദ്യശുശ്രൂഷ ലഭിക്കും. അവർക്ക് കായിക പരിപാടിക്കിടെ ഉണ്ടാകു ന്ന പരിക്കിനെ അതിജീവിക്കാൻ ഇതുവഴി കഴിയുമെന്ന് ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ അൽ യൂസിഫ് പറഞ്ഞു. ദേശീയ കായിക താരങ്ങൾക്ക് ഉറച്ച പിന്തുണ നൽകുന്നതിെൻറ ഭാഗമായാണ് ഉടമ്പടി പത്രം നിലവിൽ വന്നിരിക്കുന്നത്. ഇത് കായിക താരങ്ങൾക്ക് ലഭിക്കുന്ന ശാരീരിക പിന്തുണ മാത്രമല്ല ധാർമ്മികമായ പ്രോത്സാഹനം കൂടിയാണ്.
രാജ്യത്ത് കായിക താരങ്ങൾക്ക് ബി.ഡി.എ^ഫ് ആശുപത്രിയുമായുള്ള ധാരണയിലൂടെ, നിലവിലുള്ള ഏറ്റവും നവീനവും സൗകര്യപ്രദവുമായ ചികിത്സയും ഫിസിഷ്യൻമാരുടെയും സർജൻമാരുടെയും മേൽനോട്ടത്തിൽ ലഭിക്കുക. റോയൽ മെഡിക്കൽ സർവീസ് മേധാവി ശൈഖ് ഖലീഫ ഖാലിദ് ബിൻ ആൽ ഖലീഫ, ഫിസിയോളജി, ഒാർത്തോപെഡിക്ക് മേധാവി ശൈഖ് ഫഹദ് ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരെയും, കായിക താരങ്ങൾക്ക് ലഭിക്കാൻ പോകുന്ന വിപുലമായ ചികിത്സാ സൗകര്യങ്ങളുടെപേരിൽ ബി.ഒ.സി പ്രസിഡൻറ് അഭിനന്ദനം അറിയിച്ചു. ഇൗ ഉടമ്പടി പത്രത്തിൽ താൻ അതീവ സന്തുഷ്ടനാണെന്ന് ഡോ.ശൈഖ് ഫഹദ് പറഞ്ഞു.
ആശുപത്രിയിലെ സൗകര്യങ്ങളും വൈദ്യ സംഘത്തിെൻറ വിദഗ്ധ പരിചരണവും ബഹ്റൈൻ ദേശീയ താരങ്ങൾക്ക് ഉറപ്പാക്കും. ബഹ്റൈൻ താരങ്ങൾക്ക് ലഭിക്കുന്ന നിലവാരവും കാര്യക്ഷമവുമായ ചികിത്സാപദ്ധതിയാണ്, ഇത്തരമൊരു ഉടമ്പടിയിലൂടെ യാഥാർഥ്യമാകുന്നതെന്ന് ബഹ്റൈൻ നാഷണൽ സ്പോർട് മെഡിസിൻ സെൻറർ ഡയറക്ടർ ഡോ.ഖാലിദ് അൽ ശൈഖ് അഭിപ്രായപ്പെട്ടു. സ്വാഭാവികമായും കായിക താരങ്ങൾക്ക് ഉണ്ടാകുന്ന തോെളല്ലിന് ഉണ്ടാകുന്ന പരിക്ക്, പാദസംബന്ധമായ മുറിവുകളും ഒടിവുകളും സ്റ്റേഡിയത്തിൽനിന്നുണ്ടാകുന്ന മറ്റ് പരിക്കുകൾ എന്നിവക്കും മികച്ച ചികിത്സ ഉറപ്പാക്കി താരങ്ങളെ എത്രയുംവേഗം കളിക്കളത്തിലേക്ക് മടക്കിക്കൊണ്ടുവരിക ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.