ബഹ്റൈനിൽ ബൂസ്റ്റർ ഡോസ് സമയപരിധി മൂന്ന് മാസമായി കുറച്ചു
text_fieldsമനാമ: ബഹ്റൈനിൽ വിവിധ വാക്സിനുകൾക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള സമയപരിധി ആറ് മാസത്തിൽനിന്ന് മൂന്ന് മാസമായി കുറച്ചതായി ദേശീയ മെഡിക്കൽ സമിതി അംഗം ഡോ. മനാഫ് അൽ ഖഹ്ത്താനി പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി ദേശീയ ഏകോപന സമിതിയുടെ അംഗീകാരത്തിന് വിധേയമായാണ് പുതിയ തീരുമാനം. ഫൈസർ-ബയോൺടെക്, കോവിഷീൽഡ്-ആസ്ട്ര സെനേക്ക, സ്പുട്നിക് വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് സമയപരിധിയാണ് കുറച്ചത്. സിനോഫാം വാക്സിന് നേരത്തെതന്നെ മൂന്ന് മാസമാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള കാലാവധി. രോഗമുക്തി നേടിയവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള കാലയളവ് ഒരു വർഷത്തിൽനിന്ന് ആറ് മാസമായും കുറച്ചു.
ഫൈസർ ബയോൺടെക് വാക്സിൻ സ്വീകരിച്ച 18 വയസിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസത്തിനുശേഷം അതേ വാക്സിൻ തന്നെ ബൂസ്റ്റർ ഡോസായി സ്വീകരിക്കാവുന്നതാണ്. കോവിഷീൽഡ്-ആസ്ട്ര സെനേക്ക സ്വീകരിച്ച 18 വയസിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസത്തിനുശേഷം അതേ വാക്സിൻ അല്ലെങ്കിൽ ഫൈസർ-ബയോൺടെക് ബൂസ്റ്റർ ഡോസായി സ്വീകരിക്കാം. സ്പുട്നിക് വാക്സിൻ സ്വീകരിച്ച 18 വയസിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസത്തിനുശേഷം അതേ വാക്സിൻ അല്ലെങ്കിൽ ഫൈസർ ബയോൺടെക് സ്വീകരിക്കാവുന്നതാണ്.
രോഗമുക്തി നേടി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രോഗം സ്ഥിരീകരിച്ച ദിവസം മുതൽ ആറ് മാസവും രണ്ടാം ഡോസ് സ്വീകരിച്ച് നിശ്ചിലത കാലയളവും പൂർത്തിയാക്കുേമ്പാൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.
ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യരായവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാതെ നേരിട്ട് ഹെൽത് സെൻററിൽ ചെന്ന് വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഇവർക്കുള്ള അറിയിപ്പെന്ന നിലയിൽ ബിഅവെയർ ആപ്പിലെ പച്ച ഷീൽഡ് ബുധനാഴ്ച മുതൽ മഞ്ഞയായി മാറും. ബൂസ്റ്റർ ഡോസ് എടുത്ത ശേഷമാണ് ഷീൽഡ് വീണ്ടും പച്ചയാവുക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.