Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൈക്കൂലി...

കൈക്കൂലി ആവശ്യപ്പെട്ട കേസ്; പ്രതിക്കെതിരെ കുറ്റം ചുമത്തി

text_fields
bookmark_border
bribery
cancel

മനാമ: കരാർ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കോൺട്രാക്ടറിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ട കേസിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി. ജനറൽ സ്‌പോർട്‌സ് അതോറിറ്റിയുടെ കരാറുള്ള ഒരു എൻജിനീയറിങ് കമ്പനിയിലെ ഏഷ്യക്കാരനായ ജീവനക്കാരനാണ് കൈക്കൂലി വാങ്ങാൻ ശ്രമിച്ചതെന്നാണ് ആരോപണം. ഒരു കരാറുകാരനിൽനിന്ന് 30,000 ദിനാർ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്‌ട്രോണിക് സെക്യൂരിറ്റിയിൽനിന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോർട്ട് ലഭിച്ചതിനെതുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കരാറുകാരനോട് ജീവനക്കാരൻ കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് ജനറൽ സ്പോർട്സ് അതോറിറ്റി നൽകിയ പരാതിയും റിപ്പോർട്ടിലുണ്ട്.

പരാതിയെത്തുടർന്ന് പ്രോസിക്യൂഷൻ സമഗ്രമായ അന്വേഷണം നടത്തിയിരുന്നു. ജനറൽ സ്‌പോർട്‌സ് അതോറിറ്റിയിലെ ഉദ്യോഗസ്ഥരെയും സാക്ഷികളെയും ചോദ്യം ചെയ്തു.

സംശയിക്കുന്നയാളും കരാറുകാരനും തമ്മിലുള്ള ഫോൺ സംഭാഷണം തെളിവായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കൈക്കൂലി വാങ്ങിയതായും ശബ്ദരേഖകൾ തന്റേതാണെന്ന് സമ്മതിക്കുകയും ചെയ്തു. പ്രതിയെ കൂടുതൽ അന്വേഷണ വിധേയമായി കസ്റ്റഡിയിൽ വെക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. കൈക്കൂലി കുറ്റം ചുമത്തി കേസ് ഹൈ ക്രിമിനൽ കോടതിക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsBriberyBahrain News
News Summary - Bribery demanding case-Charges were laid against the accused
Next Story