ഒാടിച്ചുനോക്കാൻ വാങ്ങിയ കാറുമായി മഹാരാഷ്ട്ര സ്വേദശി മുങ്ങിയതായി പരാതി
text_fieldsമനാമ: കാർ വാങ്ങാൻ എന്നപേരിൽ എത്തിയ മഹാരാഷ്ട്ര സ്വദേശി ഒാടിക്കാൻ വാങ്ങിയശേഷം കാറുമായി മുങ്ങിയതായി പരാതി. ഇതുസംബന്ധിച്ച് കാറിെൻറ ഉടമസ്ഥരായ കൊല്ലം സ്വദേശിയും സുഹൃത്തും ഹൂറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഗുദൈബിയ പെട്രോൾ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. വിൽപ്പനക്കായി ബോർഡ് വച്ചിരുന്നത് കണ്ട് ഹിന്ദിക്കാരൻ ഫോണിലൂടെ കാർ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നുവത്രെ. ഇതുപ്രകാരം ഗുദൈബിയയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനായ തെൻറ സുഹൃത്തിെൻറ കൈവശം കാറിെൻറ താക്കോൽ ഉണ്ടെന്നും അയ്യാളെ ബന്ധപ്പെടാനും ഉടമ മറുപടി നൽകി.
കാർ ഒാടിച്ചുനോക്കണമെന്നുണ്ടെങ്കിൽ സി.പി.ആർ വാങ്ങിയശേഷം കാർ നൽകാനും കാർ ഉടമ സുഹൃത്തിെന അറിയിച്ചിരുന്നു. എന്നാൽ ഹിന്ദിക്കാരൻ തെൻറ കൈവശം സി.പി.ആർ ഇല്ലെന്നും സാലറി സ്ലിപ്പ് ഉണ്ടെന്നും മറുപടി പറഞ്ഞതോടെ അത് വാങ്ങിവച്ചശേഷം കാർ നൽകാൻ ഉടമസ്ഥൻ അറിയിച്ചു. കാർ ഒാടിച്ചുനോക്കാൻ കൊണ്ടുപോയ ആൾ ഒരുമണിക്കൂറിന് ശേഷം ഉടമസ്ഥനെ വിളിച്ച് തനിക്ക് കാർ ഇഷ്ടമായെന്നറിയിക്കുകയും തുടർന്ന് 3800 ദിനാറിന് വില ഉറപ്പിക്കുകയും ചെയ്തു.
ഉടൻ അഡ്വാൻസുമായി എത്താമെന്ന് അറിയിെച്ചങ്കിലും പിന്നീട് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇയ്യാളെ കുറിച്ച് വിവരം ഇല്ലാതായതോടെ ഉടമസ്ഥർ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇയ്യാളുടെ പേരിൽ നിരവധി കേസുകൾ ഉെണ്ടന്ന് വ്യക്തമായതായും കാർ ഉടമസ്ഥർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.