Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്:...

കോവിഡ്: ബഹ്റൈനിൽ നിയന്ത്രണങ്ങൾ മാർച്ച് 14 വരെ നീട്ടി

text_fields
bookmark_border
കോവിഡ്: ബഹ്റൈനിൽ നിയന്ത്രണങ്ങൾ മാർച്ച് 14 വരെ   നീട്ടി
cancel

മനാമ: കൊറോണ വൈറസിെൻറ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂന്നാഴ്ചത്തേക്കുകൂടി തുടരും. കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം ആണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 21 മുതൽ മാർച്ച് 14 വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാവുക.

സർക്കാർ ഒാഫിസുകളിൽ 70 ശതമാനം വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി അനുവദിക്കും. സർക്കാർ, സ്വകാര്യ സ്കൂൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിെട്ടത്തിയുള്ള അധ്യായനം ഉണ്ടാകില്ല. ഒാൺലൈൻ പഠനം പതിവുപോലെ തുടരും. ഇൻഡോർ ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളും അടച്ചിടും. സ്വകാര്യ ജിംനേഷ്യങ്ങൾക്ക് പുറത്തുള്ള കായിക പരിശീലനങ്ങൾ 30 പേരിൽ അധികമാകാതെ നടത്താം.

റസ്റ്റാറൻറുകളിലും കഫേകളിലും അകത്ത് ഭക്ഷണം നൽകുന്നതിനും വിലക്ക് തുടരും. അതേസമയം, പുറത്ത് ഭക്ഷണം നൽകാം. ഇൻഡോർ സ്പോർട്സ് ക്ലാസുകളും നിർത്തിവെക്കും. വീടുകളിലും സ്വകാര്യ സ്ഥലങ്ങളിലും 30 പേരിൽ അധികമുള്ള കൂടിച്ചേരലുകളും വിലക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന് ജനങ്ങൾ മുൻകരുതൽ നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്ന് നാഷനൽ മെഡിക്കൽ ടീം ആഹ്വാനം ചെയ്തു. രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയർന്ന സാഹചര്യത്തിൽ ഫെബ്രുവരി ഏഴിനാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. 21 വരെയാണ് അന്ന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. അതാണ് ഇപ്പോൾ വീണ്ടും നീട്ടിയിരിക്കുന്നത്.

കോവിഡ് വാക്സിന്‍: യു.എന്‍ രക്ഷാസമിതി യോഗത്തില്‍ ബഹ്റൈന്‍ പങ്കാളിയായി

മനാമ: കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് യു.എന്‍ രക്ഷാസമിതി യോഗത്തില്‍ ബഹ്റൈന്‍ പങ്കാളിയായി. ന്യൂയോര്‍ക്കിലെ യു.എന്‍ സ്ഥിരാംഗം ജമാല്‍ ഫാരിസ് അല്‍ റുവൈഇയാണ് യോഗത്തില്‍ പങ്കെടുത്തത്.

ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബഹ്റൈനില്‍ നടക്കുന്ന കോവിഡ് വാക്സിന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റുവൈഈ വിശദീകരിച്ചു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര വേദികളുമായി സഹകരിച്ച് വാക്സിന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയില്‍ തുടരുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കോവിഡ് പ്രതിരോധ വാക്സിന്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

696 പേർക്കുകൂടി കോവിഡ്

മനാമ: ബഹ്റൈനിൽ പുതുതായി 696 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 259 പേർ പ്രവാസികളാണ്. 418 പേർക്ക് സമ്പർക്കത്തിലൂടെയും 19 പേർക്ക് യാത്രയിലൂടെയുമാണ് പകർന്നത്. നിലവിൽ 7631 പേരാണ് ചികിത്സയിൽ കഴിയുന്നത്. വ്യാഴാഴ്ച മൂന്നുപേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. രണ്ട് സ്വദേശി പുരുഷന്മാരും ഒരു സ്വദേശി വനിതയുമാണ് മരിച്ചത്. പുതുതായി 604 പേർ സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,07,016 ആയി. ഇതുവരെ 2,57,580 പേരാണ് രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidupdates
Next Story