Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിൽ 1,16,000...

ബഹ്റൈനിൽ 1,16,000 ദീനാറിന്റെ മയക്കുമരുന്ന് പിടിച്ചു; നിരവധിപേർ അറസ്റ്റിൽ

text_fields
bookmark_border
Drugs seize
cancel
camera_alt

പിടിച്ചെടുത്ത മയക്കുമരുന്നുമായി പ്രതികൾ

മനാമ: ബഹ്റൈനിൽ 1,16,000 ദീനാറിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആന്റി നാർകോട്ടിക് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ നിരവധി വ്യക്തികളെ പിടികൂടിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഒന്നിലധികം മയക്കുമരുന്ന് ഇടപാടുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഇവരിൽനിന്ന് ഏകദേശം ആറ് കിലോ മയക്കുമരുന്ന് അധികൃതർ പിടിച്ചെടുത്തു. 1,16,000 ദീനാർ വില വരുന്നതാണിത്. മയക്കുമരുന്ന് ഇടപാടുകളിലൂടെ സമ്പാദിച്ച പണവും പ്രതികളിൽനിന്ന് പിടിച്ചെടുത്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സമൂഹത്തിലെ മയക്കുമരുന്ന് വ്യാപനം തടയുന്നതിന് എല്ലാവരും സഹകരിക്കണമെന്നും പൗരന്മാരും താമസക്കാരും ജാഗരൂകരായിരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ 996 എന്ന നമ്പറിൽ വിളിച്ചോ 996@interior.gov.bh എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയച്ചോ റിപ്പോർട്ട് ചെയ്യാൻ ഡയറക്ടറേറ്റ് അഭ്യർഥിച്ചു. എല്ലാ വിവരങ്ങളും അതിരഹസ്യമായി കൈകാര്യം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsBahrain NewsArrest
News Summary - Drugs worth 1,16,000 dinars seized in Bahrain; Many people were arrested
Next Story