ജുഡീഷ്യൽ രംഗത്തെ ഇലക്ട്രോണിക് സേവനങ്ങൾ കേസുകളുടെ വേഗത വർധിപ്പിച്ചു
text_fieldsമനാമ: രാജ്യത്ത് പുതുതായി ജുഡീഷ്യൽ മേഖലയിൽ ഏർപ്പെടുത്തിയ ഇലക്ട്രോണിക് സേവനങ്ങൾ കേസ് തീർപ്പാവുന്നതി െൻറ വേഗത വർധിപ്പിച്ചതായി റിപ്പോർട്ട്. പോയ വർഷമാണ് ഇൗ രംഗത്ത് ഒാൺലൈൻ സംവിധാനം നിലവിൽ വന്നത്. കോടതി സേവനങ ്ങളുമായി പെെട്ടന്ന് ബന്ധം സ്ഥാപിക്കാവുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിട്ടുള്ളണ്ട്. കഴിഞ്ഞ വർഷം ബഹ്റൈ ൻ കോടതികൾ 107,382 കേസുകൾ പരിഗണിച്ചതായി സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് പ്രസിഡ ൻറും കസാഷൻ കോടതി അധ്യക്ഷനുമായ അബ്ദുല്ല അൽ ബുെഎനയിൻ പറഞ്ഞു. ഇവ തീർപ്പാക്കാൻ എടുത്തത് ശരാശരി ആറര മാസമാണ്. കീഴ്ക്കോടതികൾ, അപ്പീൽ കോടതികൾ, ഹൈകോടതികൾ,കസാഷൻ കോടതി എന്നിവയിൽനിന്നുള്ള കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് ഇൗ വിവരം. സുപ്രീം ജുഡീഷ്യൽ കൗൺസിലിെൻറ 2018ലെ വാർഷിക പ്രവർത്തന റിപ്പോർട്ട് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി ജനറൽ അലി അൽ കഅബി, ജുഡീഷ്യൽ ഇൻസ്പക്ടറേറ്റ് മേധാവി അബ്ദുൽറഹ്മാൻ അസ്സയിദ് എന്നിവരും സന്നിഹിതരായിരുന്നു.
ജുഡീഷ്യൽ രംഗത്ത് ഇലക്ട്രോ ണിക് സേവനം കൊണ്ടുവന്നതിനാലാണ് വ്യവഹാരങ്ങൾ തീർപ്പാക്കുന്നതിലെ വേഗത വർധിപ്പിക്കാനായത്. കേസുകൾ വിലയിരുത്തുന്ന രീതി കോടതിക്ക് എളുപ്പമായിട്ടുണ്ട്. അതുവഴി കേസ് പരിഗണിക്കുന്ന വേഗതയും വർധിക്കും.
അടുത്ത ഘട്ടത്തിൽ ഇലക്ട്രോണിക് സേവനങ്ങൾ ലേബർ കോടതികളിലേക്കും വ്യാപിപ്പിക്കും. തൊഴിൽ തർക്കങ്ങൾ എളുപ്പം തീർക്കാൻ ഇത് ഉപകരിക്കും. സിവിൽ, കൊമേഴ്യൽ, ക്രിമിനൽ, കുടുംബ തർക്ക കേസുകളിലെല്ലാമുള്ള കോടതി അറിയിപ്പുകൾ ഇ^മെയിലിലും ടെക്സ്റ്റ് മെസേജുകളായും ലഭിക്കുന്നുണ്ട്. പുതിയ സംവിധാനം വന്ന തോടെ, ഒരു ജുഡീഷ്യൽ വർഷത്തിൽ നിന്ന് പുതിയ ജുഡീഷ്യൽ വർഷത്തിലേക്ക് കേസുകൾ കൈമാറുന്ന തോത് 25 ശതമാനം കുറഞ്ഞിട്ടുണ്ട്. ആദ്യ കോടതികളിൽ നിന്ന് വിധിയായ 62,771 കേസുകളിലെ ഉത്തരവുകൾക്കെതിരെ അപ്പീൽ പോയത് 23 ശതമാനം മാത്രമാണ്.
2018ൽ അതിന് തൊട്ടുമുമ്പുള്ള വർഷം നടപടികൾ പൂർത്തിയാകാത്ത 34,871 കേസുകളാണ് ലഭിച്ചത്. എന്നാൽ, 2019ൽ മുൻവർഷത്തെ 26,860 കേസുകൾ മാത്രമാണ് ലഭിച്ചത്. പുതിയ ഏകീകൃത കുടുംബ നിയമത്തിെൻറയും കുടുംബ കോടതികളുടെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ വർഷം റിഫയിലാണ് പുതിയ കുടുംബ കോടതി കെട്ടിട സമുച്ചയം തുടങ്ങിയത്. ബദൽ ശിക്ഷ നിയമം നടപ്പായതും നേട്ടമാണ്. പുതിയ കുടുംബ നിയമം വിവാഹമോചനത്തിലും അവകാശങ്ങളിലും ബഹ്റൈൻ വനിതകൾക്ക് കൂടുതൽ കരുത്ത് പകർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.