ഗൾഫ് എയർ ഇന്ത്യയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് കുറച്ചു
text_fieldsമനാമ: ഗൾഫ് എയർ ഇന്ത്യയിൽനിന്നുള്ള ടിക്കറ്റ് നിരക്ക് കുറച്ചു. കോഴിക്കോട് നിന്ന് 174 ദിനാറിനും കൊച്ചിയിൽനിന്ന് 172 ദിനാറിനും ഇപ്പോൾ ടിക്കറ്റ് ലഭ്യമാണ്.എയർ ബബ്ൾ പ്രകാരമുള്ള വിമാനങ്ങളിലെ അമിത ടിക്കറ്റ് നിരക്ക് യാത്രക്കാർക്ക് തിരിച്ചടിയായിരുന്നു. ഒരു ഘട്ടത്തിൽ ഗൾഫ് എയർ നിരക്ക് 400 ദിനാറിന് മുകളിലെത്തി. സമീപ ദിവസങ്ങളിൽ കോഴിക്കോട് നിന്ന് 252 ദിനാറും കൊച്ചിയിൽനിന്ന് 248 ദിനാറുമാണ് ഇൗടാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ വീണ്ടും കുറഞ്ഞത്. ഇന്ത്യയിലെ മറ്റു നഗരങ്ങളിൽനിന്നുള്ള നിരക്കും കുറഞ്ഞിട്ടുണ്ട്.
എമിറേറ്റ്സ് ഇന്ത്യയിൽനിന്ന് ദുബൈ വഴി കുറഞ്ഞ നിരക്കിൽ യാത്രക്കാരെ കൊണ്ടുവരാൻ തുടങ്ങിയതോടെ മറ്റു വിമാനക്കമ്പനികളും നിരക്ക് കുറക്കുമെന്ന പ്രതീക്ഷ യാത്രക്കാർക്കുണ്ടായിരുന്നു. ദുബൈ വിസ എടുക്കാതെ തന്നെ എമിറേറ്റ്സ് വിമാനത്തിൽ വരാൻ കഴിയും. 96 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പി.സി.ആർ ടെസ്റ്റ് നെഗറ്റിവ് ഫലം കരുതണമെന്ന വ്യവസ്ഥ മാത്രമാണുള്ളത്. എമിറേറ്റ്സിന് പിന്നാലെ ൈഫ്ല ദുബൈയും ദുബൈ വഴി ബഹ്റൈനിലേക്ക് സർവിസ് ആരംഭിച്ചെങ്കിലും ദുബൈ വിസ വേണമെന്ന നിബന്ധന യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി. എയർ ഇന്ത്യ എക്സ്പ്രസ് ഡിസംബർ ആദ്യ ആഴ്ച വരെയുള്ള ബുക്കിങ് പൂർത്തിയായി. 200 ദിനാറിനടുത്താണ് കോഴിക്കോടുനിന്നുള്ള നിരക്ക്.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നാട്ടിലേക്കുപോയ പ്രവാസികളിൽ ഒേട്ടറെ പേർ ഇനിയും തിരിച്ചെത്താനുണ്ട്. അമിത ടിക്കറ്റ് നിരക്ക് നൽകിയാണ് പലരും തിരിച്ചെത്തിയത്. വിമാന ടിക്കറ്റ് നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.