ആരോഗ്യ സേവനം മെച്ചപ്പെടുത്തൽ: പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍
text_fieldsമനാമ: ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാണെന്ന് ആരോഗ്യ കാര്യ സുപ്രീ ം കൗണ്‍സില്‍ ചെയര്‍മാന്‍ മേജര്‍ ജന. ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ‘നാഷനല്‍ അതോറിറ്റി ഫോര്‍ ഹെല്‍ത് പ്രൊഫഷന്‍സ് ആൻറ് സര്‍വീസസി’െൻറ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ സേവന മേഖല പരിശോധിക്കുന്നതിനും സേവനം മെച്ചപ്പെടുത്തുന്നതിനുമായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഡോ. മര്‍യം അദ്ബി അല്‍ ജലാഹിമ വിശദീകരിച്ചു. ആരോഗ്യ സ്ഥാപനങ്ങളില്‍ സമയാസമയം പരിശോധനകള്‍ നടത്തുകയും പ്രവര്‍ത്തനങ്ങള്‍ നിശ്ചിത നിലവാരത്തിലാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തതായി അവര്‍ ചൂണ്ടിക്കാട്ടി.
2018ല്‍ ഇൗ മേഖലയില്‍ 30,261 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇത് 2017ല്‍ 28,000 പേരായിരുന്നു. ഹെല്‍ത് പ്രൊഫഷന്‍സ് ലൈസന്‍സിങ് വിഭാഗം 2,486 പേര്‍ക്ക് ലൈസന്‍സ് നല്‍കി. 2017 നേക്കാള്‍ 23 ശതമാനം വര്‍ധനയാണ് ഇതിൽ രേഖപ്പെടുത്തിയത്. രാജ്യത്ത് 716 ആരോഗ്യ സേവന സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2017 ല്‍ ഇത് 671 എണ്ണമായിരുന്നു. 21 ആശുപത്രികള്‍, 95 ഹെല്‍ത് സെൻററുകള്‍, 41 സ്പെഷ്യാലിറ്റി സെൻററുകള്‍, 132 ക്ലിനിക്കുകള്‍ എന്നിങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. 697 പരിശോധനകള്‍ നടത്തുകയും 1450 നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. അതോറിറ്റിയില്‍ 3170 തരം മരുന്നുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 3391 ഒൗഷധങ്ങള്‍ക്ക് താല്‍ക്കാലിക അംഗീകാരം നല്‍കിയിട്ടുമുണ്ട്. രാജ്യത്ത് 263 ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.