Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ...

ഇന്ത്യൻ സ്കൂളിനെതിരായ കുപ്രചാരണങ്ങൾ അവഗണിക്കണമെന്ന് ഭരണസമിതി

text_fields
bookmark_border
ഇന്ത്യൻ സ്കൂളിനെതിരായ കുപ്രചാരണങ്ങൾ അവഗണിക്കണമെന്ന് ഭരണസമിതി
cancel
camera_alt????????? ?????? ??????? ???????????????????

മനാമ: എല്ലാ രംഗങ്ങളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂളിനെതിരെ ചില ർ നടത്തുന്ന കുപ്രചാരണങ്ങൾ പൊതുസമൂഹം അവഗണിക്കണമെന്ന് സ്കൂൾ ഭരണസമിതി വാർത് തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഫീസ് വർധനയുമായി ബന്ധപ്പെട്ടാണ് തെറ്റിദ്ധാരണകൾ പ് രചരിപ്പിക്കുന്നത്. ഈ ഫീസ് വർധനയുടെ യഥാർഥ ഉത്തരവാദികൾ 2011-14 കാലത്തെ ഭരണ സമിതിയാ ണ്. അധ്യാപകരുടെ ഇൻഡെമിനിറ്റി തുകയായ 1.2 ദശലക്ഷം ദീനാർ മരവിപ്പിച്ചാണ് റിഫ കാമ്പസ്‌ നിർമിക്കാനുള്ള വായ്പ എടുത്തത്. അതിെൻറ മുഴുവൻ ബാധ്യതയും ഈ ഭരണ സമിതിയുടെ തലയിലിട്ടു. പ്രതിമാസം 51,000 ദീനാറാണ് ലോൺ ഇനത്തിൽ അടക്കേണ്ട തുക. മാത്രമല്ല, അന്ന് ബാങ്കിന് കൊടുത്ത ധാരണാപത്രത്തിൽ ഫീസ് വർധിപ്പിച്ചു കൊള്ളാം എന്ന് എഴുതിക്കൊടുത്തിട്ടുണ്ട്. അതിെൻറ അടിസ്ഥാനത്തിൽ 2016ൽ ചേർന്ന വാർഷിക പൊതുയോഗം പ്രതിമാസം ഒരു കുട്ടിക്ക് 5 ദീനാർ ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചു. 2019നുള്ളിൽ രണ്ടുഘട്ടമായി അത് നടപ്പാക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളിന് അനുവാദം നൽകിയത്.

അതിനാൽ, ഈ ഫീസ് വർധന നിയമവിധേയവും അനിവാര്യവുമാണ്‌. ഫീസ് വർധനക്ക് ശേഷവും ബഹ്റൈനിൽ ഏറ്റവും കുറഞ്ഞ ഫീസ് നിരക്ക് ഈടാക്കുന്ന സ്ഥാപനം ഇന്ത്യൻ സ്കൂൾ ആണ്. 3.2 ലക്ഷം ദീനാർ ട്രാൻസ്‌പോർട്ട് കമ്പനിക്ക് കുടിശ്ശിക വരുത്തിയാണ് മുൻ ഭരണസമിതി അധികാരം ഒഴിഞ്ഞത്. സ്‌കൂളിനെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനും അതുവഴി രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ചിലർ ശ്രമിക്കുകയാണ്. ഇൗ സാഹചര്യം കൂടി പരിഗണിച്ച് സ്‌കൂളിന് കൃത്യമായ സമൂഹമാധ്യമ നയം രൂപവത്കരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായും ഭരണസമിതി വ്യക്തമാക്കി. മികച്ച പഠനനിലവാരവും അച്ചടക്കവും കൈമുതലാക്കി ഇന്ത്യൻ സ്‌കൂൾ 70ാം വാർഷികാഘോഷവേളയിലേക്ക് കടക്കുകയാണ്. ഇതിനായി ഒരു വർഷം നീളുന്ന വിപുലമായ പരിപാടികളാണ് തയാറാക്കുന്നത്. ISB@70 എന്ന തലക്കെട്ടിൽ നടക്കുന്ന പരിപാടിക്ക് മുഴുവനാളുകളുടെയും പിന്തുണ ഭരണസമിതി അഭ്യർഥിച്ചു.


കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഇന്ത്യൻ സ്കൂൾ സമസ്ത മേഖലകളിലും അസൂയാർഹമായ കുതിച്ചുചാട്ടമാണ് നടത്തുന്നത്. ഈ ഭരണ സമിതിയുടെ കാലഘട്ടത്തിലാണ് സ്കൂളിന് യുനെസ്കോ അഫിലിയേഷൻ ലഭ്യമായത്. ബഹ്റൈനിൽ യുനെസ്കോ അഫിലിയേഷൻ നേടുന്ന ഏക സി.ബി.എസ്.ഇ സ്‌കൂളാണ് ഇന്ത്യൻ സ്‌കൂൾ. വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം പരിശോധിക്കുന്ന ബി.ക്യു.എ 76 ശതമാനം വളർച്ച രേഖപ്പെടുത്തി സ്കൂളിന് അർഹമായ അംഗീകാരം നൽകിയിട്ടുണ്ട്. രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ഗുണകരമാകുന്ന തരത്തിൽ പേരൻറ് പോർട്ടലും മൊബൈൽ ആപ്പും തുടങ്ങി. സ്‌കൂൾ ലൈബ്രറിയിലേക്ക് നിരവധി പുസ്തകങ്ങൾ വാങ്ങി. എല്ലാ ജീവനക്കാർക്കും രണ്ടു തവണ ശമ്പള വർധന നടപ്പാക്കി. പ്രവാസി ജീവനക്കാരുടെ എച്ച്.ആർ.എ കാലാനുസൃതമായി പരിഷ്കരിച്ചു. 2019 -2020 അക്കാദമിക് വർഷം എല്ലാ ജീവനക്കാരുടെയും ശമ്പളനിരക്ക് പുനർ നിർണയിക്കാൻ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. കലാകായിക രംഗങ്ങളിൽ ഇന്ത്യൻ സ്‌കൂൾ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിക്കുന്നത്. അന്തർദേശീയ തലത്തിലും ദേശീയ തലത്തിലും നേട്ടങ്ങളുണ്ടായി. സി.ബി.എസ്.ഇ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടു വർഷം സുവർണ പതക്കം നേടി. ആദ്യ ബഹ്‌റൈൻ മിനി ഒളിമ്പിക്സിൽ ഓവറാൾ ചാമ്പ്യന്മാരായി. സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്, കബ്സ് ആൻഡ് ബുൾബുൾ, സ്പോർട്സ് അക്കാദമി എന്നിവ ആരംഭിച്ചത് ഈ ഭരണസമിതിയുടെ കാലത്താണ്.
ഇന്ത്യൻ പ്രാദേശിക ഭാഷകൾ കരിക്കുലത്തിൽ ഉൾപ്പെടുത്തിയത് രക്ഷകർത്താക്കൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.

ജൂനിയർ ക്വിസ് മത്സരം, മാതൃക ഐക്യരാഷ്ട്രസഭ, വിവിധ തരം പഠന ക്ലബ്ബുകൾ, ഹരിത കാമ്പസ്‌, ഉയർന്ന നിലവാരമുള്ള കളിക്കളം എന്നിവയും ഇക്കാലയളവിലെ നേട്ടങ്ങളാണ്. സ്‌കൂൾ ലാബ് വിപുലീകരണം, ഓഡിറ്റോറിയം വികസനം, ടോയ്ലറ്റ് പരിഷ്കരണം, എയർ കണ്ടീഷൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തിയതായി ഭരണസമിതി അറിയിച്ചു. ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആൻറണി, മുഹമ്മദ് ഖുർഷിദ് ആലം, അഡ്വ. ബിനു മണ്ണിൽ വർഗീസ്, എം.എൻ. രാജേഷ്, വി. അജയകൃഷ്ണൻ, സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയാസുല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസ്സി എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolBahrain News
News Summary - indian school-bahrain-bahrain news
Next Story