17ൽ തുടങ്ങിയ പ്രവാസത്തിന് വിട പറയാനൊരുങ്ങി ജോൺ
text_fieldsമനാമ: 17ാമത്തെ വയസ്സിൽ ആരംഭിച്ച പ്രവാസത്തിന് 64ാമത്തെ വയസ്സിൽ വിരാമമിടുകയാണ് ജോൺ ജൂലിയസ് പെരേര. ജീവിതത്തിെൻറ നല്ലൊരു ഭാഗവും ചെലവഴിച്ച ബഹ്റൈനോട് ഡിസംബർ ആറിന് അദ്ദേഹം യാത്ര പറയും.ടെയ്ലറായ ജോൺ ജൂലിയസ് പെരേര 1973 ഡിസംബർ 29നാണ് ബഹ്റൈനിൽ എത്തിയത്. മനാമയിൽ ടൈലറിങ് സ്ഥാപനം നടത്തിയിരുന്ന പിതാവിെൻറ അനുജൻ മുഖേനയാണ് കണ്ണൂർ തയ്യിൽ സ്വദേശിയായ ഇദ്ദേഹം ബഹ്റൈനിൽ വന്നത്. മുംബൈയിൽനിന്ന് ദ്വാരക കപ്പലിലായിരുന്നു ബഹ്റൈനിലേക്കുള്ള യാത്ര. ഏഴുദിവസംകൊണ്ടാണ് ബഹ്റൈനിൽ എത്തിയതെന്ന് അദ്ദേഹം ഒാർക്കുന്നു.
ഇന്നു കാണുന്നതുപോലെ അംബരചുംബികളായ കെട്ടിടങ്ങളൊന്നുമില്ലാത്ത മനാമയാണ് അദ്ദേഹത്തെ എതിരേറ്റത്. ചെറിയ കെട്ടിടങ്ങൾ മാത്രമുണ്ടായിരുന്ന ആ നാളുകളിൽനിന്ന് ഇന്നത്തെ നിലയിലേക്ക് ബഹ്റൈൻ ചുവട് വെക്കുന്നതിന് സാക്ഷിയായി അദ്ദേഹവുമുണ്ടായിരുന്നു. മനാമയിലെ ടെയ്ലറിങ് സ്ഥാപനത്തിൽ 18 വർഷത്തോളം ജോലി ചെയ്തു. പിന്നീട് സ്വന്തമായി ടെയ്ലറിങ് സ്ഥാപനം തുടങ്ങി. ആദ്യം മനാമയിലും പിന്നീട് ബുദയ്യയിലുമാണ് സ്ഥാപനം നടത്തിയത്.
ഇന്ത്യൻ സ്കൂളിൽ കിൻറർഗാർട്ടൻ അധ്യാപികയായ മാർഗരറ്റ് പെരേരയാണ് ഭാര്യ. നാട്ടിലേക്ക് പോകുന്നതിെൻറ ഭാഗമായി കഴിഞ്ഞ ദിവസം അവർ ജോലി രാജിവെച്ചു.മകൻ ബ്രൻറൺ ജൂഡ് പെരേര ബഹ്റൈനിൽ എൻജിനീയറായി ജോലി ചെയ്യുകയാണ്. മകൾ ബ്രൻറ് ജെയിൻ പെരേര മൈസൂരുവിൽ സ്പീച് തെറപ്പി കോഴ്സ് പഠിക്കുന്നു. ഇനി മൈസൂരുവിൽ താമസമാക്കാനാണ് ജോണിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.