Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോഴിക്കോട്...

കോഴിക്കോട് സ്വദേശിയായ കടയുടമ അടിയേറ്റ് മരിച്ച സംഭവം: പ്രതി റിമാൻഡിൽ

text_fields
bookmark_border
കോഴിക്കോട് സ്വദേശിയായ കടയുടമ അടിയേറ്റ് മരിച്ച സംഭവം: പ്രതി റിമാൻഡിൽ
cancel


xxxxxxxxxxxxxമനാമ: കോഴിക്കോട് സ്വദേശിയായ കടയുടമ അടിയേറ്റ് മരിച്ച സംഭവത്തിൽ സ്വദേശിയായ പ്രതിയെ റിമാൻഡ് ചെയ്തു. റിഫ ഹാജിയത്തിൽ 25 വർഷത്തോളം കോൾഡ് സ്റ്റോർ നടത്തിവരുന്ന കക്കോടി ചെറിയ കുളം സ്വദേശി കോയമ്പ്രത്ത് ബഷീറാണ് (58) മരിച്ചത്.

സംഭവത്തെത്തുടർന്ന് പിടിയിലായ 30 കാരനായ പ്രതിയെ റിമാൻഡ് ചെയ്യാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉത്തരവിടുകയായിരുന്നു. പ്രതി കടയിലെത്തുകയും സാധനം വാങ്ങിയ ശേഷം വില നൽകാതെ പോകാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് തർക്കമുണ്ടായത്.

പണംനൽകാതെ പോയ ഇയാളെ പിന്തുടർന്ന ബഷീറിനെ കടക്ക് വെളിയിൽവെച്ച് പ്രതി അടിക്കുകയായിരുന്നുവെന്നാണ് കേസിൽ വ്യക്തമാക്കിയിട്ടുള്ളത്. അടിയേറ്റ് ബോധരഹിതനായ നിലയിലാണ് ബഷീറിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

നാലുദിവസമായി വെന്റിലേറ്ററിലായിരുന്ന ബഷീർ ചൊവ്വാഴ്ച രാവിലെ മരിച്ചു. മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കെ.എം.സി.സി ലീഗൽ സെല്ലും മയ്യിത്ത് പരിപാലന വിങ്ങും നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamacrime news
News Summary - Kozhikode native shop owner beaten to death: Accused in custody
Next Story