Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡാനന്തര...

കോവിഡാനന്തര ഹൃദയാരോഗ്യം

text_fields
bookmark_border
കോവിഡാനന്തര ഹൃദയാരോഗ്യം
cancel

ഡോ. നജീബ് അബൂബക്കര്‍, സപെഷ്യലിസ്റ്റ് ഇേൻറണല്‍ മെഡിസിന്‍, ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെൻറര്‍



ലോകം കോവിഡിനോടു പൊരുതുന്നതിനിടെയാണ് ഈ വര്‍ഷവും ലോക ഹൃദയ ദിനം ആചരിക്കുന്നത്. പെട്ടെന്നുള്ള ഹൃദയാഘാത പ്രവണത വർധിക്കുന്നതിനാല്‍ കോവിഡ് കാലഘട്ടത്തില്‍ ഹൃദയാരോഗ്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

കോവിഡാനന്തരം ഹൃദയ സംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് വിവിധ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. കോവിഡില്‍ നിന്നും മുക്തമായ ശേഷം പലരും ഹൃദയാഘാതം മൂലം മരിക്കുന്നുവെന്ന് അടുത്തിടെ ഓക്‌സ്ഫഡ് സര്‍വകലാശാല നേതൃത്വത്തില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഓക്‌സ്ഫഡ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം തീവ്രമായി കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞവരില്‍ 50 ശതമാനം പേര്‍ക്കും കോവിഡിന് ശേഷം ഹൃദയാഘാതം സംഭവിച്ചതായി പറയുന്നു. കോവിഡ് ബാധിക്കുന്നതിനുമുമ്പ് ഹൃദയസംബന്ധമായ അപകടസാധ്യതകളില്ലാത്ത പലരിലും രോഗം മാറിയ ശേഷം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പെട്ടെന്നുള്ള വര്‍ധിച്ച ഹൃദയമിടിപ്പ് (പാല്‍പ്പിറ്റേഷന്‍), മയോകാര്‍ഡൈറ്റിസ് (ഹൃദയപേശികളുടെ വീക്കം), ഹൃദയാഘാതം, ഹൃദയസ്തംഭനം, പമ്പിങ് ശേഷിയിലെ കുറവ്, അസാധാരണമായ ഹൃദയതാളം, മറ്റ് കേടുപാടുകള്‍ തുടങ്ങിയ ദീര്‍ഘകാല ഹൃദയപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകമാസകലം ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. രോഗമുക്തി നേടി നിരവധി മാസങ്ങള്‍ക്കു ശേഷവും ഈ പ്രശ്‌നങ്ങള്‍ കണ്ടേക്കാം.

കഴിഞ്ഞ ജൂണില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ മൂന്നര ലക്ഷത്തോളം പേര്‍ പോസ്റ്റ് കോവിഡ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ 2,976 പേരില്‍ ഹൃദ്രോഗം കണ്ടെത്തി. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ വ്യാപകമായാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കോവിഡ് അണുബാധക്കിടെ ശരീരത്തിെൻറ രോഗപ്രതിരോധ ശേഷി വൈറസിനെതിരെ പോരാടുമ്പോള്‍, കോശജ്വലന പ്രക്രിയ ഹൃദയം ഉള്‍പ്പെടെയുള്ള ചില ആരോഗ്യകരമായ ടിഷ്യൂകളെ നശിപ്പിക്കും. ഇതാണ് ഒരു കാരണമായി പ്രശസ്തമായ ജോണ്‍ഹോപ്കിന്‍സ് മെഡിസിനിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കോവിഡിനിടെ ഓക്‌സിജെൻറ അഭാവം കാരണം ഹൃദയം കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നതും കാരണമാകാം. അതുപോലെ, കൊറോണ വൈറസ് അണുബാധ സിരകളുടെയും ധമനികളുടെയും ആന്തരിക പ്രതലങ്ങളെയും ബാധിക്കുന്നു, ഇത് രക്തക്കുഴലുകളുടെ വീക്കം, വളരെ ചെറിയ രക്തക്കുഴലുകളുടെ കേടുപാടുകള്‍, രക്തം കട്ടപിടിക്കല്‍ എന്നിവക്ക് കാരണമാകും, ഇവയെല്ലാം ഹൃദയത്തിലേക്കോ ശരീരത്തിെൻറ മറ്റ് ഭാഗങ്ങളിലേക്കോ ഉള്ള രക്തപ്രവാഹത്തെ ബാധിക്കും. കൊറോണ വൈറസ് ബാധിച്ചശേഷം കടുത്ത ക്ഷീണം സാധാരണമാണ്. പലര്‍ക്കും ശ്വാസതടസ്സം, നെഞ്ചുവേദന, ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ് എന്നിവയൊക്കെ അനുഭവപ്പെടുന്നു. ഈ പ്രശ്‌നങ്ങളിലേതെങ്കിലും ഹൃദയവുമായി ബന്ധപ്പെട്ടതാകാം. അവ മറ്റ് അസുഖങ്ങള്‍ മൂലവുമാകാം. എന്നാല്‍, ഇവയില്‍ ഏതെങ്കിലും വരികയാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം.

ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്

കോവിഡ് മുക്തമായ ശേഷം ദ്രുതഗതിയിലുള്ള അല്ലെങ്കില്‍ അസാധാരണമായ ഹൃദയമിടിപ്പ് (പാല്‍പ്പിറ്റേഷന്‍) അനുഭവപ്പെടുകയാണെങ്കില്‍ കാലതാമസം കൂടാതെ ഡോക്ടറെ സമീപിക്കണം. നിർജലീകരണം ഉള്‍പ്പെടെ വ്യത്യസ്തമായ നിരവധി കാരണങ്ങളാല്‍ ഹൃദയമിടിപ്പില്‍ താല്‍ക്കാലിക വര്‍ധന ഉണ്ടാകാം. ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം, പ്രത്യേകിച്ചും പനി ഉണ്ടെങ്കില്‍.

വേഗത്തില്‍ അല്ലെങ്കില്‍ അസാധാരണമായി ഹൃദയമിടിപ്പ് അനുഭവപ്പെടുക, നില്‍ക്കുമ്പോള്‍ മോഹാലസ്യം അനുഭവപ്പെടുക, നെഞ്ചിലെ അസ്വസ്ഥത എന്നിവയൊക്കെ ദ്രുതഗതിയിലുള്ള അല്ലെങ്കില്‍ ക്രമരഹിതമായ ഹൃദയ താളത്തിെൻറ ലക്ഷണങ്ങളില്‍ ഉള്‍പ്പെട്ടേക്കാം.

എന്തൊക്കെ ചെയ്യണം

ഹൃദയം ആരോഗ്യകരമായി നിലനിര്‍ത്താന്‍, കോവിഡ് മുക്തരായ രോഗികള്‍ ഓരോ ആറുമാസത്തിലും ഹൃദയ പരിശോധന നടത്തുന്നത് നന്നായിരിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കണം. ശാരീരികമായി സജീവമായിരിക്കണം, നേരത്തെയുള്ള ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ ജാഗ്രത പാലിക്കണം. മാരകമായ സങ്കീര്‍ണതകള്‍ തടയാന്‍ പതിവായി മരുന്നുകളും തുടര്‍നടപടികളും സ്വീകരിക്കുകയും വേണം.

പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ ദീര്‍ഘകാല രോഗങ്ങളുള്ളവര്‍ ആറു മാസത്തിനുശേഷം ഇ.സി.ജി, നെഞ്ചിെൻറ എക്‌സ്‌ റേ, ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ് എന്നിവ ആവര്‍ത്തിക്കണം. ഹൃദയത്തിന് എന്തെങ്കിലും തകരാറുണ്ടോ എന്ന് നിര്‍ണയിക്കാന്‍ ഈ പരിശോധനകള്‍ സഹായിക്കും. പതിവ് ഫോളോഅപ്പുകള്‍ക്ക് പോകാനും മറക്കരുത്.

ഹൃദയം ആരോഗ്യകരമായി നിലനിര്‍ത്താന്‍ എല്ലാ അവശ്യ പോഷകങ്ങളും അടങ്ങിയ സമീകൃത ആഹാരം ജീവിതത്തിെൻറ ഭാഗമാക്കണം. മസാലകള്‍, എണ്ണമയമുള്ള, ടിന്നിലടച്ച ഭക്ഷണങ്ങൾ, കൃത്രിമ മധുരപലഹാരങ്ങള്‍, കൃത്രിമമായി രുചി നല്‍കുന്നവ, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുക. രക്തസമ്മര്‍ദവും കൊളസ്‌ട്രോളും ഷുഗറും പതിവായി നിരീക്ഷിച്ച് അവയെ നിയന്ത്രിക്കണം.

മദ്യവും പുകവലിയും കുറക്കണം. ശരീരത്തില്‍ ഉണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍ അവഗണിക്കരുത്. ഉടന്‍ വൈദ്യസഹായം തേടണം.

ഹൃദയം നന്നായി പമ്പ് ചെയ്യപ്പെടണമെങ്കില്‍ ചിട്ടയായ വ്യായാമം ഒഴിച്ചുകൂടാനാവാത്തതാണ്. ശരീരഭാരം നിലനിര്‍ത്താന്‍ ദിവസവും വ്യായാമം ചെയ്യണം. 45 മിനിറ്റില്‍ കുറയാത്ത നടത്തം, കാഠിന്യമില്ലാത്ത വ്യായാമങ്ങള്‍ എന്നിവ ജീവിത ഭാഗമാക്കണം. ഇത് വ്യായാമത്തോടൊപ്പം മാനസിക സമ്മർദം കുറക്കാനും സഹായിക്കും. എന്നാല്‍, കോവിഡ് മുക്തരായ രോഗികള്‍ ആറ് ആഴ്ച മുതല്‍ മൂന്നുമാസം വരെ കഠിനമായ വ്യായമമുറകളിലും കളികളിലും ഏര്‍പ്പെടരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart health
News Summary - Post covid heart health
Next Story