Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.വൈ.സി.സിയെ തള്ളുകയോ...

ഐ.വൈ.സി.സിയെ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ ടി. സിദ്ദീഖ്

text_fields
bookmark_border
T Siddique
cancel

മനാമ: കോൺഗ്രസ് യുവജനവിഭാഗമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന ഐ.വൈ.സി.സിയെ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ. പ്രശ്നങ്ങൾ പരിഹരിച്ച് എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ട് പോകാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഐ.വൈ.സി.സിക്ക് കോൺഗ്രസിന്റെ ഒരുതലത്തിലും അംഗീകാരമില്ലെന്ന് ഒ.ഐ.സി.സി നേതാക്കൾ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

ഐ.വൈ.സി.സി എന്ന സംഘടനയെ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാവരെയും ഒരുമിച്ചുനിർത്തും എന്നായിരുന്നു മറുപടി. ഒ.ഐ.സി.സിയുടെ അംഗത്വ കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. എല്ലാവിഭാഗം ആളുകളെയും കോർത്തിണക്കി മുന്നോട്ടുപോകും. കെ.പി.സി.സിയുടെ അംഗീകാരമുള്ള മാതൃസംഘടനയാണ് ഒ.ഐ.സി.സി. അതിന്റെ ഉപഘടകങ്ങൾ രൂപവത്കരിക്കാനുള്ള സംവിധാനം കോൺഗ്രസ് പാർട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐ.വൈ.സി.സി എന്ന സംഘടനക്ക് കോൺഗ്രസിന്റെ ഏതെങ്കിലും തലത്തിൽ അംഗീകാരമുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ അദ്ദേഹം തയാറായില്ല. ഐ.വൈ.സി.സിയുടെ പരിപാടികളിൽ പങ്കെടുക്കുന്നതിന് നേതാക്കൾക്ക് കെ.പി.സി.സിയുടെ വിലക്കുണ്ടോ എന്ന ചോദ്യത്തിന് ഒ.ഐ.സി.സിയുടെ പരിപാടികളിൽ മാത്രമേ നേതാക്കൾ പങ്കെടുക്കാവൂ എന്ന് കെ.പി.സി.സി നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒ.ഐ.സി.സിയുടെ സംഘടനാസംവിധാനത്തിലെ ഏകോപനക്കുറവ് സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കി കെ.പി.സി.സി അധ്യക്ഷന് നൽകും.

സംഘടനാപരമായി ചില കാര്യങ്ങൾ പൂർത്തീകരിക്കപ്പെടാനുണ്ടെന്ന് ബോധ്യമുണ്ട്. അതിനാവശ്യമായ നടപടി കെ.പി.സി.സി പ്രസിഡന്റുമായും ഗ്ലോബൽ പ്രസിഡന്റുമായും ആലോചിച്ച് സ്വീകരിക്കും. കോൺഗ്രസ് വിശാലമായ ഒരു സംഘടനയാണ്. അതിനകത്ത് ചെറിയതരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. കോൺഗ്രസ് സംസ്കാരമുള്ള ആളുകൾ നെഹ്റുവേദി, ഇന്ദിരാജി വേദി, തുടങ്ങിയ സംഘടനകളുണ്ടാക്കിയാൽ അതിനെ ഔദ്യോഗികമായി വിലക്കേണ്ട കാര്യമില്ല. അവരെക്കൂടി ഒ.ഐ.സി.സിയുടെ കീഴിലേക്ക് കൊണ്ടുവരണമെന്നതാണ് പാർട്ടി നിലപാട്.

അംഗത്വ വിതരണത്തിന് ശേഷം ഒ.ഐ.സി.സിയുടെ പ്രവർത്തനം ആഗോളതലത്തിൽ കൂടുതൽ ശക്തിപ്പെടുത്താനും ഏകോപനമുണ്ടാക്കാനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCC Bahrain
News Summary - T Siddique MLA about IYCC
Next Story