ഹമദ് രാജാവിെൻറ തീരുമാനം സമാധാനത്തിന് ഗുണകരമാവും –ഫൗസിയ സൈനല്‍
text_fieldsപാര്‍ലമെൻറ് അധ്യക്ഷ ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍ സ്വിറ്റ്സര്‍ലൻഡ് കോണ്‍സുല്‍ ജനറല്‍ ഹെംബര്ട്ട് വിൻസെൻറ് ബൂയമിയുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: ഇസ്രായേലുമായി സാധാരണ ബന്ധം സ്ഥാപിക്കാനുള്ള ഹമദ് രാജാവിെൻറ തീരുമാനം മേഖലയില്‍ സമാധാനത്തിന് കാരണമാകുമെന്ന് പാര്‍ലമെൻറ് അധ്യക്ഷ ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍ വ്യക്തമാക്കി. ബഹ്റൈനിലെ സ്വിറ്റ്സര്‍ലൻഡ് കോണ്‍സുല്‍ ജനറല്‍ ഹെംബര്ട്ട് വിൻസെൻറ് ബൂയമിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കാനും ഇരു സ്വതന്ത്ര രാഷ്ട്രങ്ങളെന്ന സ്വപ്നം പൂവണിയാനും ഇതിടയാക്കും. അന്താരാഷ്ട്ര കരാര്‍ പ്രകാരമുള്ള ഈയൊരു ശ്രമത്തിന് ശക്തി പകരുന്ന തീരുമാനമാണ് ഹമദ് രാജാവ് എടുത്തിട്ടുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും നയതന്ത്ര ബന്ധവും വളര്‍ച്ചയും പുരോഗതിയും ഉറപ്പാക്കുമെന്നും കരുതുന്നു. ഫലസ്തീന് ജനതയുടെ അവകാശങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് ബഹ്റൈനടക്കമുള്ള അറബ് രാജ്യങ്ങള്‍ക്കുള്ളത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.