ട്രാക്കുണർന്നു; ഗ്രാൻഡ് പ്രീക്ക് ഇന്ന് തുടക്കം
text_fieldsബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട്
മനാമ: ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ 2024 കാറോട്ട മത്സരത്തിന് നാളെ തുടക്കം. മാർച്ച് രണ്ടു വരെയാണ് മത്സരം. സാഖിർ മരുഭൂമിയിലെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ ‘20 ഇയേഴ്സ് ഓഫ് എ മോഡേൺ ക്ലാസിക്’ തലക്കെട്ടിൽ മത്സരത്തിന് വൻ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ ആഗോള കായികമേളയിലേക്ക് ആയിരക്കണക്കിന് കായികപ്രേമികൾ ഇതിനകം എത്തിക്കഴിഞ്ഞു.
കഴിഞ്ഞ വർഷം ബഹ്റൈൻ ഗ്രാൻഡ്പ്രീ ദിനങ്ങളിൽ 98,000 പേരും റേസ് ദിനത്തിൽ 35,000 പേരുമായിരുന്നു കാഴ്ചക്കാർ. ഇക്കൊല്ലം അതിലേറെ ആളുകളെ പ്രതീക്ഷിക്കുന്നു.
എന്നാൽ, ഫോർമുല വൺ രാജ്യത്ത് നടക്കുന്നതിലൂടെ ടൂറിസം മേഖലയിൽ വലിയ ഉണർവാണുണ്ടാകുന്നതെന്നും, മേഖലയുടെ വിജയങ്ങളിലൊന്നായി ബഹ്റൈൻ ഗ്രാൻഡ് പ്രീ 2024 കാറോട്ട മത്സരത്തെ കാണുന്നതായും ബഹ്റൈൻ ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി പറഞ്ഞു.
പ്രാദേശിക തലത്തിലും ആഗോള തലത്തിലും മത്സരത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹോട്ടലുകളിലും റിസോർട്ടുകളിലും താമസക്കാർ വർധിക്കുകയും ഷോപ്പിംഗ് മാളുകൾ, ലോജിസ്റ്റിക്സ്, ടെക്നോളജി തുടങ്ങിയ അനുബന്ധ മേഖലകളിൽ ഉണർവുണ്ടായതായും മന്ത്രി കൂട്ടിച്ചേർത്തു.
ഏകദേശം 150 മില്യൺ ഡോളർ ചെലവഴിച്ചാണ് സഖീർ മരുഭൂമിയുടെ ഹൃദയഭാഗത്തായി ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് നിർമിച്ചത്. പ്രശസ്ത ജർമൻ എൻജിനീയർ ഹെർമൻ ടിൽകെയാണ് 5.412 കിലോമീറ്റർ സർക്യൂട്ട് രൂപകൽപന ചെയ്തത്. അഞ്ച് സർട്ടിഫൈഡ് ട്രാക്കുകൾ ഇവിടെയുണ്ട്.
ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ്പ്രീ കൂടാതെ, എഫ്.ഐ.എ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്, ജി.പി2 സീരീസിലെ റേസുകൾ, പോർഷെ മൊബിൽ വൺ സൂപ്പർകപ്പ് എന്നിവ ഇവിടെ നടക്കാറുണ്ട്. 5.412 കിലോമീറ്റർ ഗ്രാൻഡ് പ്രിക്സ് ട്രാക് അന്താരാഷ്ട്ര മത്സരങ്ങൾ പതിവായി നടത്തുന്നു. ആകെ 23 റേസുകളാണ് നടക്കുന്നത്.
ലോക ചാമ്പ്യൻ മാക്സ് വെസ്റ്റാപ്പെൻ, സെർജിയോ പെരസ്, വെൽറ്റെറി ബോട്ടാസ്, ഫെർണാണ്ടോ അലോൻസോ, ചാൾസ് ലെക്ലയർ, കാർലോസ് സൈൻസ്, ജോർജ് റസൽ, ലൂയിസ് ഹാമിൽട്ടൺ, എസ്റ്റബാൻ ഒകോൺ, പിയറി ഗാസ്ലി, ഓസ്കാർ പിയാസ്ട്രി തുടങ്ങി വമ്പൻ താരനിരയാണ് ട്രാക്കിലിറങ്ങുന്നത്. മെഴ്സിഡസ്, റെഡ്ബുൾ, ഫെറാരി തുടങ്ങിയ വമ്പന്മാരാണ് സ്പോൺസർമാർ. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും വെബ്സൈറ്റ്: bahraingp.com. ഫോൺ: +973-17450000.
ഫോർമുല വൺ: ദക്ഷിണ മുനിസിപ്പാലിറ്റി 500 വൃക്ഷങ്ങൾ അലങ്കരിക്കും
മനാമ: ഫോർമുല വൺ മത്സരങ്ങളോടനുബന്ധിച്ച് ദക്ഷിണ മുനിസിപ്പാലിറ്റി 500 വൃക്ഷങ്ങളിൽ വൈദ്യുതി ദീപാലങ്കാരമേർപ്പെടുത്തും. ഗ്രാൻഡ് പ്രീ മത്സരങ്ങൾ നടക്കുന്ന ഇന്റർനാഷനൽ സർക്യൂട്ടിലേക്കുള്ള റോഡിലെ 500 മരങ്ങളാണ് അലങ്കരിക്കുക. മത്സര ദിവസങ്ങളിൽ ശുചിത്വം ഉറപ്പാക്കാനായി മൂന്ന് പ്രത്യേക ഗ്രൂപ്പുകൾ രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. റോഡുകളുടെ സൗന്ദര്യം, ശുചിത്വം, പരസ്യബോർഡുകളുടെ നിരീക്ഷണം എന്നിവക്കാണ് ഗ്രൂപ്പുകൾ.
മുനിസിപ്പാലിറ്റിക്ക് കീഴിൽ സീസണൽ പൂച്ചെടികൾ നടുകയും അവ പുഷ്പിച്ച് സൗന്ദര്യം വർധിപ്പിക്കുന്നതിനും നടപടി സ്വീകരിച്ചു. അവാലി റൗണ്ട് എബൗട്ട്, സല്ലാഖ് ഹൈവേ, ഗൾഫ് ബഹ്റൈൻ ബേ ഹൈവേ എന്നിവിടങ്ങളിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. മത്സരങ്ങൾ നടക്കുന്ന വേളയിലും ശേഷവും ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക സമിതി പ്രവർത്തിക്കുന്നുണ്ട്.
ഏറ്റവും മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കുന്നതിന് മുനിസിപ്പൽ കൗൺസിൽ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ പ്രസ്തുത കായിക മാമാങ്കം വിജയിപ്പിക്കേണ്ടത് ബാധ്യതയാണെന്നും മുനിസിപ്പൽ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി.
ബഹ്റൈൻ ഗ്രാൻഡ് പ്രീ 2005-2006 സീസണിലെ ചില കാഴ്ചകൾ
2005ൽ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് സന്ദർശിക്കാനെത്തിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
2006ലെ ഗ്രാൻഡ് പ്രീയിൽ ഹോണ്ട ക്രൂ അംഗങ്ങൾ
സ്പാനിഷ് ഫോർമുല വൺ ഡ്രൈവർ ഫെർണാണ്ടോ അലോൻസോ ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്നു
മത്സരം കാണാനെത്തിയ ആരാധകർ
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.