ഇന്തോനേഷ്യയുമായുള്ള മത്സരവേദി മാറ്റണമെന്ന് ബഹ്റൈൻ ഫുട്ബാൾ അസോസിയേഷൻ
text_fieldsമനാമ: 2026 ഫിഫ ലോകകപ്പിനുള്ള എ.എഫ്.സി ഏഷ്യൻ യോഗ്യത മത്സരത്തിന്റെ മൂന്നാം റൗണ്ടിൽ ഇന്തോനേഷ്യ -ബഹ്റൈൻ മത്സരത്തിനു ശേഷം ഇന്തോനേഷ്യൻ ആരാധകർ പ്രകടിപ്പിച്ച അസ്വീകാര്യവും നിരുത്തരവാദപരവുമായ പെരുമാറ്റത്തെ ബഹ്റൈൻ ഫുട്ബാൾ അസോസിയേഷൻ (ബി.എഫ്.എ) ശക്തമായി അപലപിച്ചു. മത്സരത്തിനു ശേഷം ബഹ്റൈൻ ദേശീയ ടീമിലെ കളിക്കാർക്ക് ഭീഷണിയും സൈബർ ആക്രമണവും നേരിടേണ്ടിവന്നു. ഇത് കളിക്കാരുടെയും സ്റ്റാഫിന്റെയും സുരക്ഷയെക്കുറിച്ച് ആശങ്ക ജനിപ്പിച്ചിരിക്കുകയാണെന്ന് അസോസിയേഷൻ ഔദ്യോഗിക വെബ്സൈറ്റിൽ പറഞ്ഞു.
ഇത്തരം ഭീഷണികൾ സ്പോർട്സ്മാൻ സ്പിരിറ്റിനും ഫുട്ബാളിന്റെ മൂല്യങ്ങൾക്കും നിരക്കാത്തതാണ്. ഫിഫയെയും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനെയും ഔദ്യോഗികമായി ഇതറിയിച്ചിട്ടുണ്ടെന്ന് ബി.എഫ്.എ പറഞ്ഞു. ഭീഷണികളുടെ പശ്ചാത്തലത്തിൽ ഇന്തോനേഷ്യയിലെ ജകാർത്തയിൽ നടക്കാനിരിക്കുന്ന മാച്ചിന്റെ വേദി മാറ്റണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.