കുവൈത്തിലെ ആത്മഹത്യയിൽ 55 ശതമാനം ഇന്ത്യക്കാർ
text_fieldsകുവൈത്ത് സിറ്റി: ഏഴുവർഷത്തിനിടെ കുവൈത്തിൽ 342 ഇന്ത്യക്കാർ ആത്മഹത്യ ചെയ്തു. 2015 തുടക്കം മുതൽ 2021 നവംബർ വരെയുള്ള കണക്കാണിത്. ആകെ 620 ആത്മഹത്യകളാണ് ഇക്കാലയളവിൽ രാജ്യത്ത് നടന്നത്. ഇതിൽ 55 ശതമാനവും ഇന്ത്യക്കാരുടേതാണ്. 54 കുവൈത്തികളും 53 ബംഗ്ലാദേശികളുമാണ് ജീവനൊടുക്കിയത്. ചെറുപ്രായക്കാരാണ് കൂടുതലും ജീവനൊടുക്കുന്നത്. ആകെ ആത്മഹത്യയിൽ 60 ശതമാനം 19നും 35നും ഇടയിൽ പ്രായമുള്ളവരാണ്. കഴിഞ്ഞ രണ്ടുവർഷമായി ആത്മഹത്യ നിരക്കിൽ 50 ശതമാനത്തിന്റെ വർധനവുണ്ട്.
രാജ്യത്ത് ആത്മഹത്യശ്രമങ്ങളും വർധിച്ചിട്ടുണ്ട്. ഇത്തരം കേസുകളിൽ വിദേശികളെ നാടുകടത്തുകയാണ് ചെയ്യുന്നത്. നിരവധി ആത്മഹത്യശ്രമങ്ങൾ അധികൃതർ ഇടപെട്ട് തടഞ്ഞിട്ടുണ്ട്. ശൈഖ് ജാബിർ പാലത്തിൽനിന്ന് കടലിൽ ചാടി മരിക്കാനുള്ള ശ്രമം തടയാൻ പൊലീസ് ജാഗ്രത വർധിപ്പിക്കുകയും പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ആത്മഹത്യയുടെ കാരണങ്ങളിൽ പ്രധാനം സാമ്പത്തികവും തൊഴിൽ രംഗത്തെ ബുദ്ധിമുട്ടുകളും മാനസിക പ്രയാസങ്ങളുമാണ്. ഇന്ത്യയിൽ ആത്മഹത്യനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിൽ 60 ശതമാനത്തിന് മേൽ മലയാളികളാണ്. ഏജൻറുമാരുടെ മോഹനവാഗ്ദാനങ്ങളിൽ കുടുങ്ങി കുവൈത്തിലെത്തി തൊഴിൽതട്ടിപ്പിന് ഇരയായി മാനസിക സമ്മർദവും മറ്റു ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന നിരവധി വിദേശികളാണ് രാജ്യത്തുള്ളത്. ആത്മഹത്യ ചെയ്യുന്നവരിൽ വലിയൊരു വിഭാഗം ഇത്തരമാളുകളാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.