അംബാസഡർ - ഇൻവെസ്റ്റ്മെൻറ് അതോറിറ്റി എം.ഡി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി മാനേജിങ് ഡയറക്ടർ ഗാനിം സുലൈമാൻ അൽ ഗനൈമാനുമായി കൂടിക്കാഴ്ച നടത്തി. കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ഇന്ത്യയിൽ നിക്ഷേപം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങൾക്കും പ്രയോജനം ചെയ്യുന്ന വിധത്തിൽ നിക്ഷേപ ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുമായിരുന്നു ചർച്ച.
കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്ക് നിലവിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി 590 ശതകോടി ഡോളറിെൻറ നിക്ഷേപമുണ്ട്. 2017 മുതൽക്ക് അതോറിറ്റി 200 കോടി ഡോളർ ഇന്ത്യയിൽ മാത്രം നിക്ഷേപിച്ചു. ഇന്ത്യ നിക്ഷേപത്തിന് പറ്റിയ ഇടമാണെന്നാണ് കുവൈത്തിെൻറ വിലയിരുത്തൽ. ചില രാജ്യങ്ങളിലെ നടപടിക്രമങ്ങളുടെ സങ്കീർണതകൾ സിംഗപ്പൂർ, മലേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ കൂടുതൽ ഉൗന്നൽ കൊടുക്കാൻ കുവൈത്തിനെ പ്രേരിപ്പിക്കുന്നുണ്ട്.
കുവൈത്തിൽനിന്ന് സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങൾ ഇന്ത്യയിൽ നിക്ഷേപം നടത്താൻ തയാറായാൽ അവർക്ക് എല്ലാ സൗകര്യവും ഒരുക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് നിക്ഷേപം ആകർഷിക്കാൻ അംബാസഡർ സിബി ജോർജ്ജിെൻറ നേതൃത്വത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി ഉൗർജ്ജിത ശ്രമങ്ങൾ നടത്തുന്നുണ്ട്.
മെഡിക്കൽ, ഒാേട്ടാമൊബൈൽ തുടങ്ങി വിവിധ മേഖലകളിലെ ഇന്ത്യയിലെ നിക്ഷേപസാധ്യതകൾ പരിചയപ്പെടുത്തുന്ന പരിപാടികളും എംബസിയുടെ നേതൃത്വത്തിൽ നടത്തി. ലോകത്തിലെ അഞ്ചാമത് വലിയ സ്വതന്ത്ര നിക്ഷേപ നിധികളിലൊന്നായ കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ഇന്ത്യയിൽ 500 കോടി ഡോളറിെൻറ നിക്ഷേപത്തിനൊരുങ്ങുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. വിമാനത്താവള, ഹൈവേ, മറ്റു അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ കുവൈത്ത് നിക്ഷേപം നടത്തുമെന്നായിരുന്നു റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.