േകാവിഡ്: 42 ശതമാനം പദ്ധതികൾ വൈകി
text_fieldsനാദിയ അൽ ഹംലാൻ
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിസന്ധി മൂലം 42 ശതമാനം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് ആക്ടിങ് അസിസ്റ്റൻറ് സെക്രട്ടറി ജനറൽ നാദിയ അൽ ഹംലാൻ അറിയിച്ചതാണിത്.
58 ശതമാനം വാർഷിക പദ്ധതികളെ പ്രതിസന്ധി ബാധിച്ചില്ല. പരിസ്ഥിതി സൗഹൃദ പെട്രോളിയം പദ്ധതി, അൽ സൂർ എണ്ണശുദ്ധീകരണ ശാല, കുവൈത്ത് വിമാനത്താവള വികസനം, മുബാറക് അൽ കബീർ തുറമുഖം, മുത്ല ഭവന പദ്ധതി തുടങ്ങിയ പ്രധാന പദ്ധതികളെ ബാധിക്കാതിരിക്കാൻ ക്രമീകരണങ്ങൾ വരുത്തിയിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ഫങ്ഷനിൽ വന്ന മുടക്കമായിരുന്നു പ്രധാന തടസ്സം. 37.6 ശതമാനം ഇത്തരം പ്രതിബന്ധങ്ങളും 28.8 ശതമാനം സാേങ്കതിക പ്രതിബന്ധങ്ങളും 15.6 ശതമാനം സാമ്പത്തിക പ്രശ്നങ്ങളുമായിരുന്നു. ചില പദ്ധതികളുടെ പൂർത്തീകരണ തീയതി മാറ്റിയെഴുതേണ്ടി വരും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.