Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.സി.സി-ആസിയാൻ...

ജി.സി.സി-ആസിയാൻ ഉച്ചകോടി: കിരീടാവകാശി പങ്കെടുത്ത

text_fields
bookmark_border
ജി.സി.സി-ആസിയാൻ ഉച്ചകോടിയിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ലോക  നേതാക്കൾക്കൊപ്പം
cancel
camera_alt

ജി.സി.സി-ആസിയാൻ ഉച്ചകോടിയിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ലോക

നേതാക്കൾക്കൊപ്പം

കുവൈത്ത് സിറ്റി: ആഗോള സമാധാനം കൈവരിക്കുന്നതിനുള്ള യോജിച്ച ശ്രമങ്ങളുടെ ആവശ്യകത വ്യക്തമാക്കി ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ആസിയാൻ ഉച്ചകോടി. വികസനവും പുരോഗതിയും കൈവരിക്കുന്നതിനും നിയമങ്ങളെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര ക്രമം നിലനിർത്തുന്നതിനും രാജ്യങ്ങളും പ്രാദേശിക ബ്ലോക്കുകളും തമ്മിലുള്ള പരസ്പര ബഹുമാനവും സഹകരണവും അനിവാര്യമാണെന്ന് സൗദിയിൽ നടന്ന ഉച്ചകോടിയിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. പരസ്പര ബഹുമാനവും സഹകരണവും വഴി സമാധാനം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഭാഗഭാക്കാകാനും ആഹ്വാനം ചെയ്തു.

അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉച്ചകോടിയിൽ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ സൗദിയിലെത്തിയ കിരീടാവകാശി ഉച്ചകോടി സമാപിച്ചതിന് പിറകെ കുവൈത്തിലേക്ക് മടങ്ങി. കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് അൽ സൗദ്, സൗദി അറേബ്യയിലെ കുവൈത്ത് അംബാസഡർ ശൈഖ് നാസർ സബാഹ് അൽ അഹ്മദ് എന്നിവർ വിമാനത്താവളത്തിൽ കിരീടാവകാശിയെയും സംഘത്തെയും യാത്രയാക്കാനെത്തി.

സൗദി രാജാവിന് കിരീടാവകാശി നന്ദി അറിയിച്ചു

കുവൈത്ത് സിറ്റി: ജി.സി.സി-ആസിയാൻ ഉച്ചകോടിയിലെ ഊഷ്മള സ്വീകരണത്തിനും ആതിഥ്യമര്യാദക്കും സൗദി രാജാവിന് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നന്ദി രേഖപ്പെടുത്തി സന്ദേശം അയച്ചു. കുവൈത്തും സൗദിയും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യവും അടുത്തതും ചരിത്രപരവുമായ ബന്ധവും പ്രതിഫലിപ്പിക്കുന്നതാണ് ഉച്ചകോടിയിൽ ലഭിച്ച മികച്ച സ്വീകരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചകോടിയുടെ വിജയത്തിന് കാരണമായ ക്രമീകരണങ്ങളെയും പ്രയത്നങ്ങളെയും സംഘാടനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഉച്ചകോടിയിലെ ഫലപ്രദമായ ചർച്ചകളും ക്രിയാത്മക ശിപാർശകളും ഗൾഫ്-ഏഷ്യൻ പങ്കാളിത്തത്തിന്റെ ആഴത്തിലുള്ള ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് കിരീടാവകാശി പ്രത്യാശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCC-ASEAN Summit
News Summary - GCC-ASEAN Summit: Crown Prince attended
Next Story