Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദുബൈ...

ദുബൈ ഉപഭരണാധികാരികൾക്ക് കുവൈത്തിന്റെ ആശംസ

text_fields
bookmark_border
kuwait
cancel

കുവൈത്ത് സിറ്റി: ദുബൈ ആദ്യ ഉപ ഭരണാധികാരിയായി നിയമിതനായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, രണ്ടാമത്തെ ഉപ ഭരണാധികാരിയായി നിയമിതനായ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർക്ക് കുവൈത്ത് ഭരണനേതൃത്വത്തിന്റെ ആശംസ.

കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ ഇരുവർക്കും തങ്ങളുടെയും രാജ്യത്തിന്റെയും ആശംസ അറിയിച്ചു. വെള്ളിയാഴ്ചയാണ് ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ ദുബൈയുടെ ഫസ്റ്റ് ഉപ ഭരണാധികാരിയായും ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ രണ്ടാം ഉപ ഭരണാധികാരിയായും നിയമിച്ച്, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവ് പുറത്തിറക്കിയത്.

ശൈഖ് മക്തൂമും ശൈഖ് അഹ്മദും ശൈഖ് മുഹമ്മദ് ബിൻ റാശിദിന്‍റെ മക്കളാണ്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ സഹോദരങ്ങളുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiGreetingsKuwait
News Summary - Greetings from Kuwait to the Viceroys of Dubai
Next Story