Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആഭ്യന്തര, പ്രതിരോധ...

ആഭ്യന്തര, പ്രതിരോധ മന്ത്രിമാരുടെ രാജി സ്വീകരിച്ചു

text_fields
bookmark_border
ആഭ്യന്തര, പ്രതിരോധ മന്ത്രിമാരുടെ രാജി സ്വീകരിച്ചു
cancel
camera_alt

ശൈഖ് അഹ്മദ് മൻസൂർ അൽ അഹ്മദ് സ്സബാഹ് , ശൈഖ് ഹമദ് ജാബിർ  അൽ അലി അസ്സബാഹ്, ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് , മുഹമ്മദ് അൽ   ഫാരിസ്

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് മൻസൂർ അൽ അഹ്മദ് അസ്സബാഹ്, പ്രതിരോധ മന്ത്രി ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് എന്നിവരുടെ രാജി സ്വീകരിച്ച് അമീരി ഉത്തരവിറങ്ങി.

വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹിന് പ്രതിരോധ മന്ത്രാലയത്തിന്റെയും ഉപ പ്രധാനമന്ത്രിയും എണ്ണ, ജല വൈദ്യുതി മന്ത്രിയുമായ മുഹമ്മദ് അൽ ഫാരിസിന് ആഭ്യന്തര മന്ത്രാലയത്തിന്റെയും താൽക്കാലിക ചുമതല ഏൽപിച്ചും അമീരി ഉത്തരവിറങ്ങി.

പാർലമെൻറും സർക്കാറും തമ്മിലുള്ള ഭിന്നതയുടെ പശ്ചാത്തലത്തിലാണ് രാജിയെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും രാജി ആവശ്യപ്പെട്ട് എം.പിമാർ സമ്മർദം ചെലുത്തിയിരുന്നു.

പാർലമെൻറുമായുള്ള ബന്ധം നന്നാക്കാനായി മന്ത്രിസഭ രാജിവെച്ച് പുനഃസംഘടിപ്പിച്ച ശേഷവും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല.

പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിനായി അമീറിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാഷനൽ ഡയലോഗിന്റെ തുടർച്ചയായി പുതിയൊരു തുടക്കത്തിനായാണ് നവംബറിൽ മന്ത്രിസഭ രാജിവെച്ചത്.

പാർലമെൻറിന് അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കിയും കൂടുതൽ പാർലമെൻറ് അംഗങ്ങളെ ഉൾപ്പെടുത്തിയുമാണ് പുതിയ മന്ത്രിസഭ രൂപവത്കരിച്ചത്. മന്ത്രിമാർക്കെതിരായ കുറ്റവിചാരണ പരമ്പരയെ തുടർന്നായിരുന്നു രാജി. അതിന് ശേഷവും പാർലമെൻറുമായുള്ള ബന്ധം നല്ല നിലയിലായിരുന്നില്ല.

നിരന്തരം കുറ്റവിചാരണ നോട്ടീസ് സമർപ്പിക്കപ്പെട്ടു.

സർക്കാർ ബഹിഷ്കരണത്തെ തുടർന്ന് പാർലമെൻറ് യോഗം തുടർച്ചയായി മുടങ്ങുന്നു. ഇവിടെ കൊണ്ടും പ്രശ്നം തീരില്ലെന്നും പാർലമെൻറ് പിരിച്ചുവിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങാനിടയുണ്ടെന്നുമാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resign
News Summary - Home and Defense Ministers
Next Story