മനുഷ്യ ഭാവനക്ക് മനുഷ്യനോളം പഴക്കം -മുഹമ്മദ് ഷമീം
text_fieldsകുവൈത്ത് സിറ്റി: മനുഷ്യ ഭാവനക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ടെന്ന് പ്രമുഖ എഴുത്തുകാരനും സാംസ്കാരിക വിമർശകനുമായ ടി.പി. മുഹമ്മദ് ഷമീം അഭിപ്രായപ്പെട്ടു. ഏറ്റവും പ്രാഥമികമായ മനുഷ്യന്റെ ഉപാധിയായിരുന്നു ഭാവന. ഭാവനയില്ലാതെ മനുഷ്യൻ ഉണ്ടായിട്ടേയില്ല.
പരീക്ഷണ നിരീക്ഷണങ്ങളും സയൻസും ഉണ്ടാകുന്നതിനു മുമ്പ് മനുഷ്യനുണ്ട്. എന്നാൽ ഭാവന ഇല്ലാതെ വൈവിധ്യപൂർണമായ വിനിമയ രീതികളില്ലാതെ മനുഷ്യൻ ഉണ്ടായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തിലെ സാംസ്കാരിക വേദിയായ ‘അയനം ഓപൺ ഫോറം’ സംഘടിപ്പിച്ച ‘ദൃശ്യാവിഷ്കാരം, കാലം, ദേശം, സമകാലികം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ബാസിയ കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റിൽ നടന്ന മുഖാമുഖത്തിൽ സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷമീമിന്റെ കൃതികളെ പരിചയപ്പെടുത്തി കെ.വി. മുജീബുല്ല സംസാരിച്ചു. മനോജ് കാപ്പാട്, സലാം കളനാട്, സാലിഹ്, അൻവർ സഈദ്, ഫിറോസ് ഹമീദ്, ബഷീർ ബാത്ത, ഷഫീഖ്, ഷെറിൻ മാത്യു, ഓമനക്കുട്ടൻ, ബിജു കടവി, മുബാറക് കമ്പ്രത്, വിഷ്ണു, ഷാജി രഘുവരൻ എന്നിവർ സംസാരിച്ചു.
അഥിതിക്കുള്ള അയനം ഓപൺ ഫോറത്തിന്റെ ഉപഹാരം ബാലകൃഷ്ണൻ ഉദുമ കൈമാറി. ദിലിൻ, ഹസൻ സമാൻ, ഹമീദ് മധൂർ എന്നിവർ പരിപാടിക്ക് നേത്വത്വം നൽകി. ശരീഫ് താമരശ്ശേരി സ്വാഗതവും മണിക്കുട്ടൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.