ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശം; സംയുക്ത മുന്നറിയിപ്പുമായി കുവൈത്തും ഈജിപ്തും
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിനും ആക്രമണത്തിനും എതിരെ സംയുക്ത മുന്നറിയിപ്പുമായി കുവൈത്തും ഈജിപ്തും. അധിനിവേശവും ആക്രമണവും അനിയന്ത്രിതമായി മനപ്പൂർവം നീട്ടിക്കൊണ്ടുപോവുകയാണെങ്കിൽ പ്രദേശത്തെ നാശത്തിലേക്ക് തള്ളിവിടും.
ഫലസ്തീനികളെ അവരുടെ രാജ്യത്തുനിന്ന് പുറത്താക്കാനുള്ള ഇസ്രായേലിന്റെ നീക്കങ്ങളെ ശക്തമായി എതിർക്കുന്നതായും ഇരുവരും മുന്നിറിയിപ്പു നൽകി. ഈജിപ്തിലെ െകെറോയിൽ നടന്ന 13ാമത് ജോയന്റ് കമീഷനിലെ ഈജിപ്ത്- കുവൈത്ത് ഉന്നത സംയുക്ത സമിതിയിലാണ് ഫലസ്തീന് പൂർണ പിന്തുണയുമായി സംയുക്ത പ്രസ്താവനയിറക്കിയത്.
ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുകയും, കിഴക്കൻ ജറൂസലമിനെ തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാജ്യത്തെ പ്രഖ്യാപിക്കുന്നതിലൂടെയും മാത്രമേ മേഖലയിൽ സമാധാനം കൈവരിക്കാനാകൂവെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കി.
വെടിനിർത്തൽ നടപ്പാക്കൽ, തടവുകാരെ മോചിപ്പിക്കുന്നതിലുള്ള ഉടമ്പടി തയാറാക്കുന്നതിലും ഗസ്സയിലേക്ക് വേണ്ട മെഡിക്കൽ സജ്ജീകരണങ്ങളടങ്ങിയ മാനുഷിക പരിഗണനകൾ നൽകുന്നതിലടക്കമുള്ള കുവൈത്തിന്റെയും ഈജിപ്തിന്റെയും നിലപാടുകൾ സമാനമാണെന്നും യോഗം വിലയിരുത്തി.
ഖത്തറിനെയും യു.എസിനേയും മുൻനിർത്തി സമാധാന ചർച്ചക്ക് വഴിയൊരുക്കുന്ന ഈജിപ്തിന്റെ ശ്രമങ്ങളെയും സമിതിയിൽ കുവൈത്ത് അഭിനന്ദിച്ചു. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷയിലും ഉഭയകക്ഷി ബന്ധത്തിലും ഈജിപ്ത്-കുവൈത്ത് വിദേശകാര്യ മന്ത്രിമാർ പരസ്പരം പിന്തുണ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.