Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകല കുവൈത്ത് 43ാം...

കല കുവൈത്ത് 43ാം വാർഷിക പ്രതിനിധി സമ്മേളനം

text_fields
bookmark_border

കുവൈത്ത് സിറ്റി: കല കുവൈത്ത് 43ാം വാർഷിക പ്രതിനിധി സമ്മേളനം ധീരജ് രാജേന്ദ്രൻ നഗറിൽ (അബ്ബാസിയ കല സെൻറർ) സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗവും കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെ.ടി. കുഞ്ഞിക്കണ്ണൻ ഒാൺലൈനായി ഉദ്ഘാടനം ചെയ്തു.

മനുഷ്യരാശി നേരിടുന്ന ഏതൊരു പ്രതിസന്ധിയും ഏറ്റവും അനുഭവിക്കേണ്ടി വരുന്നത് കുടിയേറ്റ തൊഴിലാളികളായ പ്രവാസികളാണെന്ന് അദ്ദേഹം പറഞ്ഞു. സാം പൈനുംമൂട്‌, ജ്യോതിഷ് ചെറിയാൻ, ഷിനി റോബർട്ട് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ് പ്രവർത്തന റിപ്പോർട്ടും ട്രഷറര്‍ പി.ബി. സുരേഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ലക്ഷക്കണക്കിന് പ്രവാസികളെ ബാധിക്കുന്ന കേന്ദ്ര സർക്കാറിെൻറ അശാസ്ത്രീയ ടി.ഡി.എസ് നിയമം പിൻവലിക്കുക, പ്രവാസി പുനരധിവാസം കോവിഡ് മൂലം മരണമടഞ്ഞ പ്രവാസികളുടെ ആശ്രിതർക്ക് കൂടി അടിയന്തരമായി നൽകുക, കെ-റെയിൽ പദ്ധതിക്ക് പിന്തുണ എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കുവൈത്തിലെ നാല് മേഖല സമ്മേളനങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 211 പ്രതിനിധികൾ പങ്കെടുത്തു.

ആർ.ഡി.ബി. ശ്രീജിത്ത്, എം.ജെ. സുരേഷ്, ടി.കെ. സൈജു, തസ്‌നീം എന്നിവര്‍ വിവിധ കമ്മിറ്റി ചുമതലകൾ വഹിച്ചു. ഡോ. വി.വി. രംഗൻ അനുശോചനം അവതരിപ്പിച്ചു. ആസഫ് അലി അഹമ്മദ് സ്വാഗതവും ജെ. സജി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kala Kuwait
News Summary - Kala Kuwait 43rd Annual Delegates Conference
Next Story