Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെഫാക് സോക്കർ ലീഗ്:...

കെഫാക് സോക്കർ ലീഗ്: പോരാട്ടങ്ങള്‍ തുടരുന്നു

text_fields
bookmark_border
കെഫാക് സോക്കർ ലീഗ്: പോരാട്ടങ്ങള്‍ തുടരുന്നു
cancel
camera_alt

കെഫാക് സോക്കർ ലീഗ് മൽസരത്തിൽ നിന്നും 

കുവൈത്ത് സിറ്റി: ഫുട്ബാള്‍ പ്രേമികള്‍ക്ക് ആവേശം തീര്‍ത്ത് കെഫാക് സോക്കര്‍ ലീഗ് പുരോഗമിക്കുന്നു. മിശ്രിഫ് പബ്ലിക് സ്റ്റേഡിയത്തില്‍ നടന്ന ലീഗ് മത്സരങ്ങളിൽ സില്‍വര്‍ സ്റ്റാര്‍, മലപ്പുറം ബ്രദേഴ്സ്, യങ് ഷൂട്ടേഴ്സ് അബ്ബാസിയ, അല്‍ ശബാബ് എന്നീ ടീമുകൾക്ക് വിജയിച്ചു.

സില്‍വര്‍ സ്റ്റാറും കെ.കെ.എസും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് കെ.കെ.എസിനെ പരാജയപ്പെടുത്തി. സില്‍വര്‍ സ്റ്റാറിനുവേണ്ടി അഭിജിത്ത്, പ്രശാന്ത്‌ എന്നിവര്‍ ഗോളുകള്‍ നേടി. വാശിയേറിയ രണ്ടാം മത്സരത്തിൽ മലപ്പുറം ബ്രദേഴ്സിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് സോക്കര്‍ കേരള പരാജയപ്പെടുത്തി. വിജയികള്‍ക്കുവേണ്ടി ഫാഹിസ്, നുഹ്മാന്‍, ആദില്‍, ഷയന്‍ എന്നിവര്‍ ഗോളുകള്‍ നേടി. മൂന്നാം മത്സരത്തിൽ യങ് ഷൂട്ടേഴ്സ് മൂന്ന് ഗോളിന് ബിഗ്‌ ബോയ്സിനെ കീഴടക്കി. യങ് ഷൂട്ടേഴ്സിനുവേണ്ടി അബ്ദുല്‍ റഹ്മാന്‍, ഷുനൂദ്, അനസ് എന്നിവര്‍ ലക്ഷ്യം കണ്ടു. തുല്യശക്തികള്‍ പോരാടിയ അവസാന മത്സരത്തിൽ അല്‍ ശബാബ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റൌദ എഫ്.സിയെ പരാജയപ്പെടുത്തി.

വിജയികള്‍ക്കുവേണ്ടി ഇജാസ്, ജിനീഷ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ഹാഷിര്‍ റൌദയുടെ ആശ്വാസ ഗോള്‍ നേടി.വെള്ളിയാഴ്ചകളിൽ മിശ്രിഫ് പബ്ലിക്‌ അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വൈകീട്ട് നാലു മുതല്‍ രാത്രി ഒമ്പതു മണിവരെയാണ് മത്സരങ്ങള്‍.

കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 67690036,55916413 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newskuwaitKefac Soccer League
News Summary - Kefac Soccer League: The struggles continue
Next Story