കെ.ഒ.സി 13 ബില്യൺ ദീനാർ ചെലവഴിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ കമ്പനി (കെ.ഒ.സി) അടുത്ത അഞ്ചു വർഷത്തിനുള്ളിൽ എണ്ണയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി 13 ബില്യൺ ദീനാർ (42.2 ബില്യൺ യു.എസ് ഡോളർ) ചെലവഴിക്കും. 2025ഓടെ കുവൈത്തിന്റെ എണ്ണ ഉൽപാദനശേഷി പ്രതിദിനം 30 ലക്ഷം ബാരലിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് രാജ്യങ്ങളുടെ (ഒപെക്) നയത്തിന് അനുസൃതമായാണ് രാജ്യത്തിന്റെ എണ്ണ ഉൽപാദനമെന്ന് കെ.ഒ.സി സി.ഇ.ഒ അഹ്മദ് അൽ ഐദാൻ പറഞ്ഞു. കുവൈത്തിന്റെ എണ്ണ ഉൽപാദനം 2035ഓടെ നാലു ദശലക്ഷം ബി.പി.ഡി എന്ന ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കൻ കുവൈത്തിൽനിന്ന് മിന അൽ അഹമ്മദി വരെ നീളുന്ന പുതിയ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി കെ.ഒ.സി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 140 കിലോമീറ്റർ ദൈർഘ്യമുള്ള ലൈനിന്റെ ശേഷി 900 ദശലക്ഷം സ്റ്റാൻഡേഡ് ക്യുബിക് അടിയാണ്. വടക്കൻ കുവൈത്തിലെ ഗ്യാസ് ബൂസ്റ്റർ സ്റ്റേഷൻ 132ൽനിന്ന് ആരംഭിച്ച് രാജ്യത്തിന്റെ വടക്കും തെക്കുമുള്ള ഗ്യാസ്, കണ്ടൻസേറ്റ് വേർതിരിക്കൽ സൗകര്യങ്ങളിലൂടെ കടന്ന് മിന അൽഅഹ്മദി റിഫൈനറിയിൽ എത്തിച്ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.