ലെബനനിൽ കെ.ആർ.സി.എസ് സഹായവിതരണം തുടരുന്നു
text_fieldsകെ.ആർ.സി.എസ് പ്രവർത്തകർ ദുരിതാശ്വാസ സഹായ വിതരണത്തിൽ
കുവൈത്ത് സിറ്റി: ഇസ്രായേൽ സൈനിക ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന തെക്കൻ ലെബനനിലെ ജനങ്ങൾക്ക് കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി (കെ.ആർ.സി.എസ്) ദുരിതാശ്വാസ സഹായ വിതരണം തുടരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ലെബനനലിലും ഇസ്രായേൽ ആക്രമണം നടത്തിവരികയാണ്. ഇസ്രായേൽ അധിനിവേശ ആക്രമണത്തിൽ കഴിഞ്ഞ മൂന്ന് മാസമായി സുരക്ഷ ഭീഷണിയിലായ ലെബനീസ് തെക്കൻ പ്രദേശങ്ങളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും കെ.ആർ.സി.എസ് ദുരിതാശ്വാസ സഹായ വിതരണം തുടരുന്നതായി ലെബനീസ് റെഡ് ക്രോസിന്റെ ദുരിതാശ്വാസ കോഓഡിനേറ്റർ യൂസഫ് ബൂട്രോസ് പറഞ്ഞു.
കെ.ആർ.സി.എസുമായി ഏകോപിപ്പിച്ച് ലെബനീസ് റെഡ് ക്രോസിന്റെ സഹായത്തിൽ മേയ് മുതൽ 2,000 ലെബനീസ് കുടുംബങ്ങൾക്കുള്ള ഭക്ഷണവും ശുചീകരണ സാമഗ്രികളും വിതരണം ചെയ്യുന്നതായും ബൂട്രോസ് കൂട്ടിച്ചേർത്തു.
ലെബനാൻ- ഫലസ്തീൻ അതിർത്തിയിൽനിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും സഹായം എത്തിക്കുന്നുണ്ട്. വർഷങ്ങളായി ആയിരക്കണക്കിന് സിറിയൻ, ലെബനീസ് കുടുംബങ്ങൾക്കും അഭയാർഥികൾക്കും കെ.ആർ.സി.എസ് ഭക്ഷണവും മറ്റു സഹായങ്ങളും നൽകിവരുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.