വേനലിൽ 58 ഇടങ്ങളിലേക്ക് സർവിസിനൊരുങ്ങി കുവൈത്ത് എയർവേസ്
text_fieldsകുവൈത്ത് സിറ്റി: ജൂൺ മുതൽ സെപ്റ്റംബർ വരെ ഉയർന്ന ഡിമാൻഡ് പ്രതീക്ഷിക്കുന്നതിനാൽ 58 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് നടത്താൻ ഒരുങ്ങി കുവൈത്ത് എയർവേസ്. ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രത്യേക ശ്രദ്ധ നൽകിയാണ് ഷെഡ്യൂൾ.
പുതിയ സ്ഥലങ്ങളിലേക്കും സർവിസ് നടത്തുമെന്ന് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ മുഹ്സിൻ അൽ ഫഖാൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. മോസ്കോയിലേക്ക് ജൂൺ ആറുമുതൽ ആഴ്ചയിൽ നാല് സർവിസ്s നടത്തും.
ജൂലൈ ഒന്നുമുതൽ ആഴ്ചയിൽ മൂന്ന് സർവിസുള്ള അലക്സാൻട്രിയയും ജൂലൈ രണ്ടുമുതൽ ആഴ്ചയിൽ രണ്ട് സർവിസുള്ള ലക്സറും വേനൽക്കാലത്തെ പുതിയ ലക്ഷ്യ കേന്ദ്രങ്ങളാണ്.
അന്റാലിയ, ബോഡ്രം സർവിസുകൾ ജൂൺ രണ്ടിന് ആരംഭിക്കും. ട്രബ്സൺ സർവിസ് ജൂൺ ഒന്നിനാണ് ആരംഭിക്കുന്നത്. ജൂൺ രണ്ടുമുതൽ സലാല സർവിസ് ആഴ്ചയിൽ നാലായി വർധിപ്പിക്കും. ജൂൺ ഒന്നുമുതൽ വിയന്നയിലേക്ക് ആഴ്ചയിൽ നാല് സർവിസും ജൂൺ ഒന്നുമുതൽ ക്വാലാലംപൂരിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസും നടത്തും. യൂറോപ്പിലേക്ക് യാത്രക്കാർ വർധിക്കുന്നത് പരിഗണിച്ച് കൂടുതൽ വലിയ വിമാനങ്ങൾ വിന്യസിക്കും.
ഇവയിൽ മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവത്തിനായി റോയൽ, ബിസിനസ് ക്ലാസ് കാബിൻ സൗകര്യങ്ങളുണ്ടാകും. സർവീസ് മെച്ചപ്പെടുത്തിയും പുതിയ സ്ഥലങ്ങളിലേക്ക് സർവിസ് ആരംഭിച്ചും കൂടുതൽ ആളുകളെ ആകർഷിക്കാനാണ് പദ്ധതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.