ഗസ്സയുടെ വിശപ്പകറ്റാൻ കുവൈത്ത് സന്നദ്ധ സംഘടന
text_fieldsഗസ്സയിലേക്കുള്ള വസ്തുക്കൾ ഒരുക്കുന്ന സന്നദ്ധ പ്രവർത്തകർ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്റർനാഷനൽ ഇസ ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ ഗസ്സയില്‍ ഭക്ഷണ വിതരണ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായി 1,20,000 പേർക്ക് ഭക്ഷണം വിതരണം ചെയ്യും. പ്രതിദിനം 2000 പേരെന്ന നിലയില്‍ രണ്ട് മാസത്തിനുള്ളിലാണ് പദ്ധതി നടപ്പാക്കുകയെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ബദർ പറഞ്ഞു.പദ്ധതിയുടെ ഭാഗമായി എട്ടു ദശലക്ഷം ലിറ്റർ വെള്ളവും ഗസ്സയില്‍ വിതരണം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. 50,000 കുടുംബങ്ങൾക്ക് പ്രതിമാസം രണ്ട് ദശലക്ഷം ലിറ്റർ ശുദ്ധജലമെന്ന രീതിയിലാണ് വിതരണം ചെയ്യുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇതുവരെയായി കുവൈത്തിലെ വിവിധ സന്നദ്ധ സംഘടനകൾ ഗസ്സയിൽ ആറു മില്യൺ ഡോളറിലധികം ചെലവിട്ട് വിവിധ സഹായങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ഫലസ്തീനിലെ കുട്ടികളും പ്രായമായവരും ഭക്ഷണത്തിന്റെ അഭാവം മൂലം വൻദുരന്തത്തെ അഭിമുഖീകരിക്കുന്നതായി കെ.ആർ.സി.എസ് ചെയർമാൻ ഡോ.ഹിലാൽ അൽ സയർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗസ്സയിലേക്ക് 40 ടൺ മാവ് എത്തിക്കുമെന്ന് കെ.ആർ.സി.എസ് അറിയിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.