പെരുന്നാൾ പൊലിമയില്ലാതെ കുവൈത്ത് വിപണി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി ഒഴിയാത്ത പശ്ചാത്തലത്തിൽ ഇത്തവണ കുവൈത്ത് വിപണിയിൽ പെരുന്നാൾ പൊലിമയില്ല. പതിവായി നല്ല കച്ചവടം നടക്കാറുള്ള വസ്ത്ര വിപണിയിൽ പോലും ആവശ്യക്കാർ കുറവാണ്. ഇൗദുൽ ഫിത്റിന് പള്ളികൾ അടച്ചതിനാൽ വീട്ടിലായിരുന്നു നമസ്കാരമെങ്കിൽ ഇത്തവണ 14 ഇൗദ്ഗാഹ് കേന്ദ്രങ്ങളിലും നിരവധി പള്ളികളിലും പെരുന്നാൾ നമസ്കാരം നടക്കും. പൂർണ കർഫ്യൂവിൽ ഇളവ് അനുവദിച്ച വൈകുന്നേരത്തെ രണ്ടുമണിക്കൂർ മാത്രമാണ് നോമ്പു പെരുന്നാളിന് ആകെ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നത്.
അതുമായി താരതമ്യം ചെയ്യുേമ്പാൾ ഇപ്പോൾ ഭേദമാണ്. എന്നാൽ, മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ ഒട്ടും ആവേശമില്ലാത്ത പെരുന്നാൾ ഒരുക്കമാണ്. സാധാരണ പെരുന്നാൾ ദിവസം വൈകുന്നേരം നടക്കാറുള്ള കലാപരിപാടികൾ, പിക്നിക്, സാംസ്കാരിക സദസ്സുകൾ എന്നിവ ഇത്തവണയില്ല.
കോവിഡ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ലഘൂകരിക്കുന്നതിെൻറ മൂന്നാംഘട്ടത്തിലേക്ക് രാജ്യം ജൂലൈ 28 മുതൽ കടന്നിരിക്കുകയാണ്. 50 ശതമാനം ശേഷിയിൽ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.