അമീരി കാരുണ്യം: 2044 തടവുകാർക്ക് ശിക്ഷയിളവ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 2044 തടവുകാർക്ക് അമീരി കാരുണ്യ പ്രകാരം ശിക്ഷയിളവ് ലഭിക്കും. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ ചേർന്ന കുവൈത്ത് മന്ത്രിസഭ യോഗമാണ് തീരുമാനം അറിയിച്ചത്.
ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ് പട്ടിക തയാറാക്കിയത്. ഇളവ് ലഭിക്കുന്നവരിൽ സ്വദേശികളും വിദേശികളുമായ സ്ത്രീകളും പുരുഷന്മാരുമുണ്ട്.
തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ മാനദണ്ഡങ്ങൾ പരിഗണിച്ച് മോചനം നൽകുകയോ ശിക്ഷ കാലാവധി കുറച്ചുകൊടുക്കുകയോ ആണ് ചെയ്തുവരുന്നത്. തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടവർക്ക് അമീരി കാരുണ്യത്തിൽ ഇളവ് നൽകില്ല. കഴിഞ്ഞ വർഷം 706 തടവുകാർക്ക് ഇളവ് നൽകി. ഇത് പത്തുവർഷ കാലയളവിലെ കുറഞ്ഞ എണ്ണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.