Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്: മൻഗഫ്,...

കുവൈത്ത്: മൻഗഫ്, ഫർവാനിയ, അബ്ബാസിയ...വൻ ദുരന്തങ്ങൾ

text_fields
bookmark_border
news paper cutting
cancel

കുവൈത്ത് സിറ്റി: വേനൽ കടുത്തതോടെ ഈ വർഷം കുവൈത്ത് സാക്ഷിയായത് വൻ തീപിടിത്ത ദുരന്തങ്ങൾക്ക്. കഴിഞ്ഞ മാസം മൻഗഫിലെ എൻ.ബി.ടി.സി തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിന്റെ ഞെട്ടലിൽ നിന്ന് പ്രവാസി സമൂഹം ഇപ്പോഴും മോചിതമായിട്ടില്ല. അതിനിടെയാണ് വീണ്ടും മലയാളി കുടുംബത്തിന്റെ ദാരുണ അന്ത്യം.

പ്രവാസികളെ ഞെട്ടിച്ച മൻഗഫ്

ജൂൺ 12ന് ബുധനാഴ്ച വൻ ദുരന്തവാർത്തയിലേക്കാണ് കുവൈത്ത് കണ്ണുതുറന്നത്. മൻഗഫ് ബ്ലോക്ക് നാലിലെ എന്‍.ബി.ടി.സിയിലേയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലേയും ജീവനക്കാർ താമസിച്ച ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലുമണിക്കാണ് ആറു നില കെട്ടിടത്തിൽ തീ പടർന്നത്.

തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം എന്നത് മരണസംഖ്യ ഉയരാൻ കാരണമായി. കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതോടെ ശ്വാസം മുട്ടിയാണ് കൂടുതൽ മരണങ്ങളും സംഭവിച്ചത്. തീ പടർന്നതിനെത്തുടർന്ന് കെട്ടിടത്തിൽ നിന്നും ചിലർ താഴേക്ക് ചാടുകയുമുണ്ടായി. മലയാളികളെ കൂടാതെ തമിഴ്നാട്, ആന്ധ്ര, പഞ്ചാബ്, നേപ്പാൾ സ്വദേശികളും അപകടത്തിൽപ്പെട്ടു.

അപകടം നടന്ന മൻഗഫിലെ ഫ്ലാറ്റ് (ഫയൽ)

ഫർവാനിയയിലെ കുടുംബം

ഈ മാസം ആദ്യത്തിൽ ഫര്‍വാനിയയിലുണ്ടായ തീപിടിത്തത്തില്‍ സിറിയൻ കുടുംബത്തിലെ അഞ്ചു പേരും മരണപ്പെട്ടു. രണ്ട് കുട്ടികളും മൂന്ന് മുതിര്‍ന്നവരുമടക്കം അഞ്ചുപേരാണ് കനത്ത പുകയിൽ ശ്വാസംമുട്ടി മരിച്ചത്.

ഒരു അപ്പാർട്ട്മെന്റിൽ തീ പിടിക്കുകയും തുടര്‍ന്ന് വിഷ പുക തൊട്ടടുത്തുള്ള അപ്പാർട്ട്മെന്റിലേക്ക് പടരുകയുമായിരുന്നു.ഉയർന്ന ചൂടിൽ തീപിടക്കാനുള്ള സാധ്യത എറെയാണെന്നതിനാൽ ശ്രദ്ധയോടെയാണ് ഏവരും കഴിയുന്നത്. എന്നാൽ, അപകടം എതു നിമിഷവും വന്നുചേരാമെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു.

ശനിയാഴ്ച രണ്ടിടത്ത് വീടിന് തീപിടിച്ചു

ശനിയാഴ്ച രാവിലെയാണ് രണ്ട് അപകടങ്ങളും

കുവൈത്ത് സിറ്റി: ശനിയാഴ്ച രണ്ടിടത്ത് വീടിന് തീപിടിച്ചു. അബ്ദുല്ല അൽ സാലിം സബർബ്, നഹ്ദ എന്നിവിടങ്ങളിലാണ് സംഭവം. പരിക്കുകളില്ലാതെ തീ നിയന്ത്രണ വിധേയമാക്കിയതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു.

ശനിയാഴ്ച രാവിലെയാണ് രണ്ട് അപകടങ്ങളും. അബ്ദുല്ല അൽ സാലിം സബർബ് ഏരിയയിലെ ഒരു വീടിന് തീപിടിച്ചതാണ് ആദ്യ സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണത്തിലാക്കി.

അൽ നഹ്ദ മേഖലയിലെ വീട്ടിലും ശനിയാഴ്ച പുലർച്ച തീപിടിത്തമുണ്ടായി. അഗ്നിശമന സേനാംഗങ്ങൾ വൈകാതെ തീ നിയന്ത്രണത്തിലാക്കി. രണ്ടു സംഭവങ്ങളിലും ആർക്കും പരിക്കുകളില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsExpatriatesFire Tragedies
News Summary - Major tragedies of Kuwait-Mangaf- Farwaniya- Abbasiya
Next Story