Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകണ്ടുനിൽക്കാൻ...

കണ്ടുനിൽക്കാൻ പറ്റാത്ത കാഴ്ച; ജീവൻ രക്ഷിക്കാൻ പലരും കെട്ടിടത്തിൽനിന്ന് ചാടി

text_fields
bookmark_border
Kuwait Fire
cancel

പന്തളം: തീപിടിച്ച കെട്ടിടത്തിന്‍റെ ജനലുകൾ തകർത്താണ് പലരും പുറത്തേക്ക് ചാടിയതെന്ന് കുവൈത്തിലെ അഗ്നിബാധക്ക് സാക്ഷ്യം വഹിച്ച യുവാവ് മാധ്യമത്തോട് പറഞ്ഞു. അപകടത്തിൽ മരിച്ച പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭനത്തിൽ ആകാശ്. എസ്. നായരുടെ അയൽവാസിയായ സുഹൃത്താണ് കുവൈത്തിൽനിന്ന് അപകട വിവരം പങ്കുവെച്ചത്. രാവിലെ മുതൽ ആകാശിനെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട്, ഒരുപാട് നേരത്തെ തിരച്ചിലിനുശേഷമാണ് ആകാശ് മരിച്ച വിവരം അറിയുന്നത്. ബുധനാഴ്ച രാത്രി വൈകിയാണ് ആകാശിന്‍റെ വീട്ടിൽ മരണവാർത്തയെത്തിയത്. കെട്ടിടത്തിന്‍റെ താഴെ നിലയിൽ തീ പടരുന്നതുകണ്ട് മുകളിൽനിന്ന് ചാടിയതിനാൽ പലർക്കും പരിക്കേറ്റു. പരിക്കേറ്റവരെ അദാൻ, മുബാറക് അൽ കബീർ, ജാബിർ, ഫർവാനിയ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. ഇവരിൽ പലരുടെയും നില അതിഗുരുതരമാണെന്നും ആകാശിന്‍റെ സുഹൃത്ത് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKuwait Fire Tragedy
News Summary - Many people jumped from building to save their lives.
Next Story