മസ്ജിദ് തുറക്കുക നമസ്കാരത്തിന് അഞ്ചു മിനിറ്റു മുമ്പ് മാത്രം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശി താമസ മേഖലകളിലെ മസ്ജിദുകൾ തിങ്കളാഴ്ച മുതൽ തുറന്നുകൊടുത്തു. അഞ്ചു നേരത്തെ നിർബന്ധ നമസ്കാരസമയത്തിെൻറ അഞ്ചു മിനിറ്റു മുമ്പ് മാത്രമാണ് മസ്ജിദുകൾ തുറക്കുക. നമസ്കാരത്തിന് പത്തു മിനിറ്റിനുശേഷം അടക്കും. അംഗശുദ്ധി വരുത്താനുള്ള സംവിധാനവും കുടിവെള്ള പൈപ്പും പ്രവർത്തനക്ഷമമായിരിക്കില്ല. വീട്ടിൽനിന്ന് അംഗശുദ്ധി വരുത്തി മുസല്ലയുമായി വരണമെന്നാണ് ഒൗഖാഫ് നിർദേശം. കുടിവെള്ളം ആവശ്യമെങ്കിൽ വീട്ടിൽനിന്ന് കൊണ്ടുവരണം. കോവിഡ് പ്രതിരോധത്തിനുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചെന്ന് ഉറപ്പുവരുത്തി നിയന്ത്രണങ്ങളോടെയാവും പ്രവേശനം. 15നും 60നും ഇടക്ക് പ്രായമുള്ളവർക്കു മാത്രമാവും പ്രവേശനം.
പകർച്ച രോഗങ്ങൾ ഉള്ളവർക്കും 37.5 ഡിഗ്രിയിൽ കൂടുതൽ ഉൗഷ്മാവ് ഉള്ളവർക്കും പ്രവേശനമില്ല. മാസ്ക് ധരിക്കാത്തവരെയും പ്രവേശിപ്പിക്കില്ല. ഹസ്തദാനം, കെട്ടിപ്പിടിക്കൽ എന്നിവ പാടില്ല. സാമൂഹിക അകലം പാലിക്കണം. നമസ്കാരത്തിന് നിൽക്കാനുള്ള സ്ഥലം നിശ്ചിത അകലത്തിൽ പള്ളിയിൽ അടയാളപ്പെടുത്തി. രണ്ടു വരിക്കിടയിൽ ഒരു വരിക്കുള്ള സ്ഥലം ഇടവിട്ടാണ് സ്ഥലം അടയാളപ്പെടുത്തിയത്. ഖുർആൻ പാരായണത്തിന് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിക്കണം. നമസ്കാരം കഴിഞ്ഞാൽ പെെട്ടന്ന് പിരിഞ്ഞുപോകണമെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.